29 March 2024, Friday

രണ്ടു കവിതകൾ

സുരേഷ് നാരായണൻ
October 16, 2022 4:31 pm
1 കർക്കശക്കാരി
****************
വളരെ കർക്കശക്കാരിയാണു
ഞങ്ങളുടെ വാർഡൻ 
ആവർത്തിച്ചാവർത്തിച്ചുള്ള 
കെഞ്ചലുകൾക്കു ശേഷമാണ്
കടലുകാണാൻ പൊയ്ക്കോളാൻ
അവർ പറഞ്ഞത് 
തിരിഞ്ഞു നോക്കാതെയോടുന്നേരം
വീണ്ടും കർക്കശക്കാരിയായി 
"തനിയെ അടുത്തുപോണ്ട; 
ആരുടേങ്കിലും കൈപിടിച്ചോണം. 
പിന്നെ, അവസാന തിര
പിന്തിരിഞ്ഞു പോകാൻ തുടങ്ങുമ്പോഴേക്കും 
മൂടുംതട്ടിയെഴുന്നേറ്റ് ഇങ്ങു പോന്നോണം!"

2 ഞാനെങ്ങനെ
***********
നിന്റെ ഒറ്റവള്ളിച്ചെരുപ്പ്
നിർത്താതെ കരഞ്ഞു കൊണ്ടിരിക്കുന്നു; 
നിന്റെ ഒന്നര വയസുകാരിയെപ്പോലെ 
കടലിന്റെ ആഴങ്ങളെയും
അടിയൊഴുക്കുകളെയുംപ്പറ്റി
അവർക്കു ഞാനെങ്ങനെ 
പറഞ്ഞു കൊടുക്കാനാണ്? 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.