28 March 2024, Thursday

Related news

March 17, 2024
March 5, 2024
February 21, 2024
February 2, 2024
January 14, 2024
January 14, 2024
January 11, 2024
December 6, 2023
December 5, 2023
November 24, 2023

അഫ്ഗാനില്‍ നിന്ന് പലായനം ചെയ്തവര്‍ ജീവിക്കാനായി കുട്ടികളെ വില്‍ക്കുന്നു

Janayugom Webdesk
കാബൂള്‍
January 16, 2022 9:43 pm

താലിബാന്‍ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ ജീവഭയത്തെ തുടര്‍ന്ന് രാജ്യത്ത് നിന്ന് പലായനം ചെയ്തവര്‍ പട്ടിണിമാറ്റാനായി സ്വന്തം കുട്ടികളെ വില്‍ക്കുന്നുവെന്ന് റിപ്പോര്‍ട്ട്. കുട്ടികള്‍ക്കൊപ്പം അവയവങ്ങളും ഇവര്‍ വില്‍ക്കുന്നതായാണ് ടോളോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അഫ്ഗാനിസ്ഥാന്റെ വടക്കന്‍ മേഖലയിലുള്ള ബാല്‍ക്, സര്‍ ഇ പുല്‍, ഫര്യാബ്, ജോസ്ജാന്‍ മേഖലയില്‍ നിന്ന് പലായനം ചെയ്ത ഒരു കൂട്ടം അഫ്ഗാനികളാണ് കൊടുംപട്ടിണിയില്‍ കഴിഞ്ഞുകൂടുന്നത്.

ബാല്‍ഖ് പ്രവിശ്യയുടെ തലസ്ഥാനമായ മസാര്‍ ഇ ഷരീഫിലാണ് നിലവില്‍ ഇവരുള്ളത്. ഇവര്‍ക്ക് പണവും ഭക്ഷണവും എത്തിച്ചുനല്‍കുന്നുണ്ടെന്നും കിഡ്നി ഉള്‍പ്പെടെയുള്ള അവയവങ്ങള്‍ നല്‍കുന്നതും കുട്ടികളെ വില്പനയ്ക്ക് വയ്ക്കുന്നതും ഒഴിവാക്കണമെന്ന് ഇവരോട് നിരന്തരമായി അഭ്യര്‍ത്ഥിക്കുന്നുണ്ടെന്നും മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചാരിറ്റി കമ്മിറ്റി അറിയിച്ചു. രണ്ടു മുതല്‍ ഏഴു കുട്ടികള്‍ വരെയാണ് ഒരു കുടുംബത്തിലുള്ളത്. ഒരു ലക്ഷം മുതല്‍ ഒന്നരലക്ഷം രൂപ വരെയാണ് ഒരു കുട്ടിയെ വിറ്റാല്‍ ലഭിക്കുക. കിഡ്നി കൊടുത്താല്‍ ഒന്നര ലക്ഷം മുതല്‍ രണ്ടര ലക്ഷത്തിന് അടുത്തുവരെ കിട്ടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

eng­lish sum­ma­ry; Refugees from Afghanistan sell chil­dren for a living

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.