ബിഹാറിലെ മധുബനി റയിൽവേ സ്റ്റേഷനിൽ അടുത്തിടെ 148 യാത്രക്കാർക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയ റിപ്പോർട്ടുകൾ തെറ്റാണെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ. വടക്കൻ ബിഹാർ ജില്ലയിൽ പുതിയ കേസുകളൊന്നും കണ്ടെത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.
മധുബാനിയിൽ പുതിയ കോവിഡ് കേസുകളൊന്നും കണ്ടെത്തിയില്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വരുന്ന 148 യാത്രക്കാർക്ക് കോവിഡ് പോസിറ്റീവ് സ്ഥരീകരിച്ച സമീപകാല റിപ്പോർട്ടുകൾ തെറ്റാണ്. സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം അത് ആശങ്കയുണ്ടാക്കുന്ന വിഷയമായിരുന്നു.ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അത് പരിശോധിക്കുകയാണെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
സെപ്റ്റംബർ 18നും 20നും ഇടയിൽ ശേഖരിച്ച 148 സാമ്പിളുകളിൽ 76 എണ്ണം പോസിറ്റീവ് ആണെന്ന് റാപിഡ് ആന്റിജൻ ഡിറ്റക്ഷൻ (ആർഎഡി) തെറ്റായി റിപ്പോർട്ട് ചെയ്തതായി ഉദ്യോഗസ്ഥൻ പറഞ്ഞു. തെറ്റായ റിപ്പോർട്ടുകൾ നൽകിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ജില്ലാ ഭരണകൂടം ഉത്തരവിട്ടകായും ആരോഗ്യവകുപ്പ് വൃത്തങ്ങൾ പറഞ്ഞു.
english summary;reports of 148 train passengers testing covid positive false says nitish kumar
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.