റിപ്പബ്ലിക്കൻ പാർട്ടി സംഘടിപ്പിച്ച വോട്ടർ റജിസ്ട്രേഷൻ ക്യാപിലേക്ക് വാൻ ഓടിച്ചു കയറ്റി. ഫ്ലോറിഡായിൽ നിന്നുള്ള ഗ്രിഗറി വില്യം ലോയൽടിം (27) എന്ന യുവാവാണ് വാൻ ക്യാപിലേക്ക് ഓടിച്ചു കയറ്റിയതെന്ന് ജാക്സൺ വില്ല ഷെറിഫ് ഓഫിസ് അറിയിച്ചു. ഫെബ്രുവരി എട്ടിന് വൈകിട്ടായിരുന്നു സംഭവം.
അവിടെ കൂടിയിരിക്കുന്നവർ ചിതറി ഓടുകയും ടെന്റിന് കാര്യമായ കേടുപാടുകൾ സംഭവിക്കുകയും ചെയ്തതായി ഡുവൽ കൗണ്ടി റിപ്പബ്ലിക്കൻ പാർട്ടി ഭാരവാഹികൾ അറിയിച്ചു. ആർക്കും പരിക്കേറ്റില്ലെങ്കിലും പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവരുടെ ചിത്രങ്ങൾ ആലേഖനം ചെയ്ത ബോർഡുകൾ പാർക്കിങ് ലോട്ടിന് സമീപം തകർന്ന നിലയിലായിരുന്നു. ട്രംപിന്റെ പ്രധാന വർത്തകരെ ലക്ഷ്യമാക്കിയാണ് വാഹനം ഇടിച്ചു കയറ്റിയതെന്നും, ഇത് രാഷ്ട്രീയ പ്രേരിതമാണെന്നും റിപ്പബ്ലിക്കൻ പാർട്ടി നേതാക്കൾ പറഞ്ഞു.
അതേസമയം യുവാവിനെതിരെ സസ്പെന്റ് ചെയ്ത ലൈസൻസ് ഉപയോഗിക്കൽ, മനപൂർവ്വം അപകടം ഉണ്ടാക്കാൻ ശ്രമിക്കൽ തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടുത്തി കേസെടുത്തിട്ടുണ്ട്. സംഭവത്തെ പ്രസിഡന്റ് ട്രംപ് അപലപിച്ചു.
republican party voter registration camp
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.