റിസർവ് ബാങ്ക് പുതിയ വായ്പാ നയം പ്രഖ്യാപിച്ചു. കോവിഡ് രണ്ടാം തരംഗം നേരിടുന്ന സാഹചര്യത്തിൽ റീപോ നിരക്കുകൾ വർധിപ്പിച്ചില്ല. നിലവിൽ നാല് ശതമാനമാണ് റീപോ നിരക്ക്. റിവേഴ്സ് റീപോ നിരക്കിലും മാറ്റമില്ലാതെ 3.35 ശതമാനമായി തുടരും. വാണിജ്യ ബാങ്കുകൾക്കു അത്യാവശ്യഘട്ടങ്ങളിൽ റിസർവ് ബാങ്ക് നൽകുന്ന ഏകദിന വായ്പയുടെ പലിശയാണു റീപോ നിരക്ക്.
അതേസമയം, വളർച്ചാനിരക്കിൽ ചെറിയ കുറവുണ്ടാകുമെന്ന് റിസർവ് ബാങ്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നടപ്പു സാമ്പത്തിക വർഷം 9.5 ശതമാനം വളർച്ചാനിരക്കാണ് പ്രതീക്ഷിക്കുന്നത്. 10.5 ശതമാനമാണ് ആദ്യം വളർച്ച പ്രതീക്ഷിച്ചിരുന്നത്. വളർച്ചയുണ്ടാകാനാവശ്യമായ നടപടികൾ തുടരുമെന്നും ആർബിഐ ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു.
ചെറുകിട ഇടത്തരം വ്യവസായങ്ങളെ സഹായിക്കാനുള്ള 16,000 കോടി രൂപയുടെ പദ്ധതി തുടരുമെന്നും മൊണിറ്ററി പോളിസി യോഗത്തിനുശേഷം ആർബിഐ ഗവർണർ അറിയിച്ചു. 50 കോടി രൂപവരെ വായ്പയെടുത്തവർക്ക് പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കും. നേരത്തെ 25 കോടി രൂപയായിരുന്നു വായ്പാ പരിധി.
കാർഷിക മേഖലയിൽ 3.6 ശതമാനം വളർച്ചയുണ്ടായി. സേവന മേഖലയിൽ 8.4 ശതമാനവും വ്യാവസായിക മേഖലയിൽ 7 ശതമാനവും ചുരുങ്ങി.
English Summary : reserve ban of india new loans policy announced
You may also like this video :
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.