കേരളത്തിനും പഞ്ചാബിനും രാജസ്ഥാനും പിന്നാലെ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കി പശ്ചിമബംഗാളും. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം ന്യൂനപക്ഷങ്ങൾക്ക് വേണ്ടി മാത്രമല്ലെന്നും മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. സമരത്തിന്റെ മുന്നിൽ നിന്ന് നയിക്കുന്ന ഹിന്ദു സഹോദരങ്ങളോട് നന്ദി പറയുന്നതായും മമത നിയമസഭയിൽ പറഞ്ഞു.
ബംഗാളിൽ സിഎഎയും എൻപിആറും എൻആർസിയും നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനർജി നിയമസഭയിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞു. സമാധാനപരമായ പ്രതിഷേധം തുടരും. പൗരത്വ നിയമ ഭേദഗതി പ്രകാരം പൗരത്വം ലഭിക്കണമെങ്കിൽ വിദേശിയാകണം എന്ന സ്ഥിതിയാണ്. ഭീകരമായ അവസ്ഥയാണിത്. ജനങ്ങളെ അത് മരണത്തിലേക്ക് തള്ളിവിടും. അത്തരത്തിലുള്ള കെണിയിൽ വീഴില്ലെന്നും മമത പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ ആദ്യം പ്രമേയം പാസ്സാക്കിയ സംസ്ഥാനം കേരളമാണ്. അന്ന് സമാനമായ രീതിയിൽ നിയമത്തിനെതിരെ പ്രമേയം പാസ്സാക്കണമെന്നും പ്രതിഷേധിക്കണമെന്നും കേരളം ബിജെപി ഇതര സംസ്ഥാനങ്ങൾക്ക് കത്തയച്ചിരുന്നു. പ്രതിപക്ഷവുമായി ചേർന്ന് പൗരത്വ നിയമ ഭേദഗതിക്കെതിരെ സംയുക്ത സമരവും സർക്കാർ നടത്തിയിരുന്നു.
English summary: Resolution against CAA passed in West Bengal assembly
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.