തമിഴ്നാട്ടിലെ കരിങ്കൽ ക്വാറിയിൽ പാറ ഇടിഞ്ഞ് വീണുണ്ടായ അപകടത്തിൽ 5 പേർ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. അപകടത്തിൽപ്പെട്ടവർ സിംഗംപുനരിക്കടുത്തുള്ള മല്ലക്കോട്ടൈയിലെ ക്വാറി സ്ഥലത്തെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. ഇവരിൽ ഭൂരിഭാഗവും തൊഴിലാളികളും സാധാരണക്കാരുമാണ്.
കല്ലുകൾ നീക്കം ചെയ്ത ശേഷം പോലീസും ഫയർ ആൻഡ് റെസ്ക്യൂ സർവീസ് ഉദ്യോഗസ്ഥരും ചേർന്ന് മൂന്ന് പേരുടെ മൃതദേഹങ്ങൾ പുറത്തെടുത്തു. രണ്ട് പേർ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയിൽ മരിച്ചു, ഗുരുതരമായി പരിക്കേറ്റ മറ്റ് രണ്ട് പേരെ മധുരയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാത്രിയിലെ മഴയാണോ അതോ തൊഴിലാളികൾ ഉപയോഗിച്ച സ്ഫോടകവസ്തുക്കൾ തകർച്ചയ്ക്ക് കാരണമായതാണോ എന്നറിയാൻ അന്വേഷണം നടന്നുവരികയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.