ഹൈദ്രാബാദ്- തിരുവനന്തപുരം ശബരി എക്സ്പ്രസിലെ എ.സി കമ്പാർട്ട്മെന്റിൽ യാത്ര ചെയ്ത രണ്ടു പേരില്‍ നിന്നായി രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന 1.64 കോടി രൂപയാണ് പാലക്കാട് ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ച് പിടികൂടിയത്. ഹൈദരാബാദ് സോലാപൂർ സ്വദേശികളായ രാഘവേന്ദ്ര (40), ഷെയ്ഖ് അഹമ്മദ് (37) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
യാതൊരുവിധ രേഖകളും ഇല്ലാതെയായിരുന്നു പണം കൊണ്ടുവന്നത്. സ്വര്‍ണ്ണ വാങ്ങുന്നതിനായാണ് പം കൊണ്ടുവന്നതെന്ന് പ്രതികള്‍ പറയുന്നുവെങ്കിലും അതിന് തെളിവു നല്‍കാനായിട്ടില്ലെന്നും ആര്‍ പിഎഫ് അറിയിച്ചു. ആർപിഎഫ് കമാൻഡന്റ് ജെതിൻ ബി രാജിന്റെ നിർദ്ദേശപ്രകാരം എസ് ഐ അജിത് അശോക്, എ എസ് ഐമാരായ സജു, സജി ആഗസ്റ്റിൻ കെ, ഹെഡ് കോൺസ്റ്റബിൾ അശോക്, കോൺസ്റ്റബിൾ മാരായ വി സവിൻ, അബ്ദുൽ സത്താർ എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.
ENGLISH SUMMARY:Rs 1.64 crore smuggled in the train without documents
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.