20 April 2024, Saturday

Related news

April 20, 2024
April 18, 2024
April 18, 2024
April 18, 2024
April 18, 2024
April 16, 2024
April 15, 2024
April 15, 2024
April 15, 2024
April 13, 2024

മോഡിയുടെ ഘര്‍ഘര്‍ തിരംഗ പ്രചരണം തള്ളി ആര്‍എസ്എസ് ; ത്രിവര്‍ണ്ണ പതാകയോട് അകലം പാലിക്കുന്നു

Janayugom Webdesk
ന്യൂഡല്‍ഹി
August 8, 2022 10:34 am

ഇന്ത്യന്‍സ്വാതന്ത്രദിനാഘോഷത്തിന്‍റെ എഴുപത്തിഅഞ്ചാംവ വാര്‍ഷികവേളയില്‍ ഫെയ്സ്ബുക്ക് അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളില്‍ മുഖചിത്രം രാജ്യവ്യാപകമായി ത്രിവര്‍ണപതാകയാക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ആഹ്വനം ആര്‍എസ്എസ് പൂര്‍ണണമായി തള്ളിയിരിക്കുന്നു. ഘര്‍ ഘര്‍ തിരംഗ പ്രചരണത്തിന്‍റെ ഭാഗമായിട്ടാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം. പ്രധാനമന്ത്രി നേരിട്ട് തന്നെ പ്രചാരണത്തിന് മുന്‍കൈഎടുത്തിട്ടും ആര്‍എസ്എസ് അതിന് ഒരുവിലയും നല്‍കുന്നില്ല. ഇക്കാര്യത്തില്‍ ആര്‍എസ്എസ് മേധാവി മോഹന്‍ഭാഗവത് ഒരു പ്രതികരണവും നടത്തിയിട്ടില്ല.

ചരിത്രം പരിശോധിച്ചാല്‍ ആര്‍എസ്എസ് ഒരു കാലത്തും ത്രിവര്‍ണ പാതാകയെ അംഗീകരിച്ചിട്ടില്ലെന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു.നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് ദേശീയ പാതാക ഇതുവരെയും ഉയര്‍ത്തിയിട്ടില്ലെന്നും രാഹുല്‍ അഭിപ്രായ്പപെട്ടു. ദേശീയ പതാകയെ അംഗീകരിക്കാത്ത ഒരു കുടുംബത്തിലെ ആളുകളാണ് ഇപ്പോള്‍ ഘര്‍ഘര്‍ തിരംഗ നടത്തുന്നതെന്നും രാഹുല്‍ ഗാന്ധി പറഞു. ജൂലൈയിൽ ഹർ ഘർ തിരംഗ, ആസാദി കാ അമൃത് മഹത്സവ് കാമ്പെയ്‌നുകൾക്കായി എല്ലാ പിന്തുണയും നല്‍കിയതായി ആർഎസ്എസ് അഖില ഭാരതീയ പ്രചാർ പ്രമുഖ് സുനിൽ അംബേക്കർ ന്യായീകരിച്ച് പറയുന്നത്.

ആര്‍എസ്എസ് എന്ന സംഘടനയുടെ രാഷട്രീയ രൂപമായ അല്ലെങ്കില്‍ സംഘ കുടുംബത്തില്‍ പെട്ട ബിജെപി എന്ന രാഷട്രീയ പാര്‍ട്ടി കുറേ നാളുകളായി മോഡി-അമിത് ഷാ കൂട്ടുകെട്ടായി മാറിയിരിക്കുന്നു. ആർഎസ്എസിന് ബിജെപിയിലുളള സ്വാധീനം കുറഞ്ഞതും,ഇതു ആര്‍എസ്എസിനെ ചൊടിപ്പിച്ചതായി കഥകളുണ്ട്. വാജ്പോയുടെ ഭരണകാലത്ത് ആര്‍എസ്എസിനും സർ സംഘ് തലവനായിരുന്ന കെ എസ് സുദർശനും ഏറെ പ്രധാന്യമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ മോഡി ഭരണത്തില്‍ മോഹൻ ഭാഗവതിന് വലിയ സ്വാധീനമില്ലെന്നു മാത്രമ്ല.മോഡി കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നില്ലെന്ന വിമര്‍ശനവും നിലനില്‍ക്കുന്നു. മോ‍ഡി ഭരണത്തിൽ ആര്‍എസ്എസ് മേധാവി വെറും നോക്കുകുത്തിയായി മാറുകയാണ്. കോവിഡ് ദുരന്തം നേരിടുന്ന കാര്യത്തില്‍മോഡി സര്‍ക്കാര്‍ പരാജയമായിരുന്നതായി ഭഗവത് പറഞ്ഞിരുന്നു.എന്നാല്‍ മോഡിയെ നേരിട്ട് വിമര്‍ശിച്ചിരുന്നുമില്ല.52 വർഷമായി ആർഎസ്എസ് ആസ്ഥാനത്ത് ത്രിവർണ പതാക ഉയർത്താത്തത് എന്തുകൊണ്ടാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ചോദിച്ചു രംഗത്തു വന്നിരിക്കുന്നത്.എഐഎംഐഎമ്മിന്റെ അസദുദ്ദീൻ ഒവൈസി ആർഎസ്എസ് സ്വതന്ത്ര ഇന്ത്യയെയും ഇന്ത്യൻ പതാകയെയും തള്ളിക്കളഞ്ഞവരായിരുന്നതായി ടീറ്റ് ചെയ്തിരിക്കുന്നു. എന്നാല്‍ സ്വാതന്ത്രദിനാഘോഷങ്ങള്‍ രാഷട്രീയവത്ക്കരിക്കരുതെന്നും,ആര്‍എസ്എസിന്‍റെ ഒരോ ശാഖകളും ദേശസ്നേഹത്തിനുകതുന്ന തരത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നു ബിജെപി, ആര്‍എസ്എസ് നേതൃത്വം തിരിച്ചടിച്ചിരിക്കുന്നു.

ഘര്‍ ഘർ തിരംഗ’ കാമ്പെയ്‌നിന്റെ ഭാഗമായി, ബിജെപി സർക്കാർ ആളുകളെ അവരുടെ വീടുകളിൽ ദേശീയ പതാക ഉയർത്താനും അത് അവരുടെ സോഷ്യൽ മീഡിയ പ്രദർശന ചിത്രങ്ങളായി (ഡിപി) ഉപയോഗിക്കാനും പ്രോത്സാഹിപ്പിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിൽ നിരവധി മുതിർന്ന ബിജെപി നേതാക്കളും മന്ത്രിമാരും തങ്ങളുടെ ട്വിറ്റർ ഡിപികൾ ത്രിവർണ്ണ പതാകയിലേക്ക് മാറ്റിയെങ്കിലും ആർഎസ്എസ് ഇതുവരെ അത് ചെയ്തിട്ടില്ല. ഇത് സംഘടനയുടെ ഉദ്ദേശശുദ്ധിയെ പ്രതിപക്ഷം ചോദ്യം ചെയ്യുന്നതിലേക്ക് നയിച്ചു.ഞങ്ങൾ ഞങ്ങളുടെ നേതാവായ നെഹ്‌റുവിന്റെ ഡിപി അദ്ദേഹത്തിന്റെ കൈയിൽ ത്രിവർണ്ണ പതാക വയ്ക്കുന്നു. എന്നാൽ പ്രധാനമന്ത്രിയുടെ സന്ദേശം അദ്ദേഹത്തിന്റെ കുടുംബത്തിൽ എത്തിയിട്ടില്ലെന്ന് തോന്നുന്നു. 52 വർഷമായി നാഗ്പൂരിലെ തങ്ങളുടെ ആസ്ഥാനത്ത് പതാക ഉയർത്താത്തവർ, അവർ പ്രധാനമന്ത്രിയെ അനുസരിക്കുമോ? ”ആർ‌എസ്‌എസ്, അതിന്റെ ഭാഗത്ത്, തങ്ങളുടെ ഡിപി നിലവിലെ കാവി പതാകയിൽ നിന്ന് മാറ്റുമോ എന്ന് പറഞ്ഞിട്ടില്ല, കോണ്‍ഗ്രസ് വക്താവ് ജയറാംരമേശ് എംപി ഹിന്ദിയില്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഘര്‍ ഘർ തിരംഗ കാമ്പെയ്‌നിലെ “രാഷ്ട്രീയവൽക്കരിക്കരുതെന്നും “ആസാദി കാ അമൃത് മഹോത്സവം ഒരു ദേശീയ ഉത്സവമാണ്, രാജ്യം മുഴുവൻ ഇത് ഒരുമിച്ച് ആഘോഷിക്കണം. ഇന്ത്യാ ഗവൺമെന്റോ സംസ്ഥാന സർക്കാരുകളോ മറ്റ് സംഘടനകളോ സംഘടിപ്പിക്കുന്ന എല്ലാ പരിപാടികൾക്കും ആർഎസ്എസ് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇത്തരത്തിലുള്ള എല്ലാ പരിപാടികളിലും ആവേശത്തോടെ പങ്കെടുക്കാൻ ആർഎസ്എസ് എല്ലാ പ്രവർത്തകരോടും ആഹ്വാനം ചെയ്തിട്ടുണ്ട്. ആസാദി കാ അമൃത് മഹോത്സവത്തിൽ രാഷ്ട്രീയം പാടില്ല. എല്ലാവരും രാഷ്ട്രീയത്തിന് അതീതമായി ഉയർന്ന് ഉത്സവം ആഘോഷിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണം, ”ആർഎസ്എസ് പ്രചരണവിഭാഗത്തിന്‍റെ ചുമതലയുള്ള സുനിൽ അംബേക്കർ അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു .ആര്‍എസ്എസ് ശാഖകള്‍ ഭഗവാ ധ്വജ് അല്ലെങ്കില്‍ കാവി പതാകയാമ് ഉയര്‍ത്തുന്നത്. 1947 ഓഗസ്റ്റ് 15 നും 1950 ജനുവരി 26 നും നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് ദേശീയ പതാക ഉയർത്തപ്പെട്ടു. അതിനുശേഷം അഞ്ച് പതിറ്റാണ്ടുകളുടെ ഇടവേളയുണ്ടായി. 2002 ജനുവരി 26‑നാണ് അടുത്ത പതാക ഉയർത്തിയത്. 2002‑ന് മുമ്പ് ഇന്ത്യയുടെ പതാകഉയര്‍ത്തിയിരുന്നില്ല .2018‑ൽ, ആർഎസ്എസ് സർസംഘചാലക് ഡോ മോഹൻ ഭഗവത്, ന്യൂഡൽഹിയിലെ വിജ്ഞാന് ഭവനിൽ നടന്ന ഒരു പരിപാടിയിൽ പറഞ്ഞു, “എന്തുകൊണ്ടാണ് ശാഖയിൽ ഭഗവാ ധ്വജ് ഉയര്‍ത്തുന്നത്. ത്രിവര്‍ണപതാകയല്ല ഉയര്‍ത്തുന്നത്.

2015 ൽ ചെന്നൈയിൽ നടന്ന ഒരു സെമിനാറിൽ ആർഎസ്എസ് പറഞ്ഞത്, “മറ്റ് നിറങ്ങൾ വർഗീയ ചിന്തയെ പ്രതിനിധീകരിക്കുന്നതിനാൽ ദേശീയ പതാകയിലെ ഒരേയൊരു നിറം കാവി മാത്രമായിരിക്കണം എന്നാണ്. .” ബഞ്ച് ഓഫ് തോട്‌സ് എന്ന തന്റെ പുസ്തകത്തിൽ എം എസ് ഗോൾവാൾക്കർ എഴുതുന്നു: നമ്മുടെ നേതാക്കൾ നമ്മുടെ രാജ്യത്തിനായി ഒരു പുതിയ പതാക സ്ഥാപിച്ചു. എന്തുകൊണ്ടാണ് അവർ അങ്ങനെ ചെയ്തത്? അനുകരിക്കല്‍ മാത്രമാണ്. എങ്ങനെയാണ് ഈ പതാക ഉണ്ടായത്? ഫ്രഞ്ച് വിപ്ലവകാലത്ത്, ‘സമത്വം’, ‘സാഹോദര്യം’, ‘സ്വാതന്ത്ര്യം’ എന്നീ മൂന്ന് ആശയങ്ങൾ പ്രകടിപ്പിക്കുന്നതിനായി ഫ്രഞ്ചുകാർ അവരുടെ പതാകയിൽ മൂന്ന് വരകൾ സ്ഥാപിച്ചു. സമാനമായ തത്ത്വങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട അമേരിക്കൻ വിപ്ലവം ചില മാറ്റങ്ങളോടെ അതിനെ ഏറ്റെടുത്തു. അതിനാൽ മൂന്ന് വരകൾ നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികൾക്കും ഒരുതരം ആകർഷണീയതയായിരുന്നു. അതിനാൽ, അത് കോൺഗ്രസ് ഏറ്റെടുത്തു.മൂന്നു നിറങ്ങള്‍ “വർഗീയം” എന്ന ആശയം ഗോൾവാൾക്കറുടെ ഇനിപ്പറയുന്ന വരികളിൽ കാണാം. “പിന്നീട് അത് വിവിധ സമുദായങ്ങളുടെ ഐക്യത്തെ ചിത്രീകരിക്കുന്നതായി വ്യാഖ്യാനിക്കപ്പെട്ടു — കാവി നിറം ഹിന്ദു, പച്ച മുസ്ലീം, വെള്ള എല്ലാവർക്കും. മറ്റ് കമ്മ്യൂണിറ്റികൾ.

ഹിന്ദു ഇതര സമുദായങ്ങളിൽ നിന്ന്, മുസ്ലീമിന് പ്രത്യേകം പേരിട്ടത്, ആ പ്രമുഖ നേതാക്കളിൽ മിക്കവരുടെയും മനസ്സിൽ മുസ്ലീം ആധിപത്യം പുലർത്തിയിരുന്നതിനാലും അദ്ദേഹത്തെ പേരെടുക്കാതെ നമ്മുടെ ദേശീയത പൂർണമാകുമെന്ന് അവർ കരുതിയിരുന്നില്ല എന്നതിനാലും! ഇത് സാമുദായിക സമീപനമാണെന്ന് ചിലർ ചൂണ്ടിക്കാണിച്ചപ്പോൾ, ‘കുങ്കുമം’ ത്യാഗത്തിനും ‘വെളുപ്പ്’ ശുദ്ധിക്കും ‘പച്ച’ സമാധാനത്തിനും മറ്റുമായി നിലകൊള്ളുന്നു എന്ന പുതിയ വിശദീകരണം കൊണ്ടുവന്നു.1947ൽ ആർഎസ്എസ് മുഖപത്രമായ ഓർഗനൈസർ ത്രിവർണപതാകയുമായി ബന്ധപ്പെട്ട് മറ്റൊരു പ്രശ്നം കണ്ടെത്തിയിരുന്നു. 1947 ഓഗസ്റ്റ് 14‑ന്, ഓർഗനൈസർ എഴുതി, ഇന്ത്യൻ നേതാക്കൾ “ഞങ്ങളുടെ കൈകളിൽ ത്രിവർണ്ണ പതാക നൽകാം, പക്ഷേ അത് ഒരിക്കലും ഹിന്ദുക്കൾക്ക് ബഹുമാനവും ഉടമസ്ഥതയും നൽകില്ല. മൂന്ന് എന്ന വാക്ക് തന്നെ ഒരു തിന്മയാണ്, മൂന്ന് നിറങ്ങളുള്ള ഒരു പതാക തീർച്ചയായും വളരെ മോശമായ മാനസിക പ്രത്യാഘാതം ഉണ്ടാക്കും, അത് ഒരു രാജ്യത്തിന് ഹാനികരവുമാണ്

Eng­lish Sumam­ry: RSS Rejects Mod­i’s Gharghar Tiran­ga Pro­pa­gan­da; Keep­ing dis­tance with the tri­col­or flag

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.