റബർ ഉത്പാദനക്ഷമതാ വർധനവിന് റബർ ബോർഡ് ആവിഷ്കരിച്ച മഴമറ, സ്പ്രേയിംഗ് ധനസഹായ പദ്ധതി അടുത്ത സാമ്പത്തിക വർഷത്തിലും റബർ ഉത്പാദക സംഘങ്ങളിലൂടെ നടപ്പിലാക്കും. ഒരു ഹെക്ടറിന് നാലായിരം രൂപ വീതം മഴമറയ്ക്കും സ്പ്രെയിംഗിനും ലഭിക്കും. ഒരു കർഷകന് പരമാവധി രണ്ടു ഹെക്ടർ വരെ ധനസഹായത്തിന് അർഹത ഉണ്ടായിരിക്കും.
സബ്സിഡി ലഭിക്കാനുള്ള നിബന്ധനകൾ: മഴമറ, തുരിശടി എന്നിവയ്ക്കാവശ്യമായ വസ്തുക്കൾ മൊത്തമായി റബർ ഉത്പാദക സംഘങ്ങളിലൂടെ വാങ്ങണം. (റബർ ബോർഡ് കമ്പനികളിൽ നിന്നോ അംഗീകൃത ഡീലർമാരിൽ നിന്നോ സാധനങ്ങൾ വാങ്ങി ജിഎസ്ടി ബിൽ സമർപ്പിക്കണം). ഉത്പാദനോപാധികൾ വാങ്ങുന്നതിനുള്ള പണം ഗുണഭോക്താക്കൾ ആർപിഎസിൽ മുൻകൂർ അടയ്ക്കണം. പദ്ധതിയിൽ പങ്കെടുക്കുന്ന ഉത്പാദക സംഘങ്ങൾക്കു കീഴിൽ റെയിൻ ഗാർഡിംഗ് നടത്താൻ പ്രാപ്തരായി തൊഴിലാളി സംഘമോ ടാപ്പർമാരുടെ കൂട്ടായ്മയോ ഉണ്ടാകണം. ഉത്പാദക സംഘങ്ങൾ സമയ ബന്ധിതമായി ഓഡിറ്റിംഗ്, പൊതുയോഗം, രജിസ്ട്രേഷൻ പുതുക്കൽ എന്നിവ നടത്തണം. ഗുണഭോക്താക്കൾ അഞ്ച് ഹെക്ടറിൽ താഴെ തോട്ടം വിസ്തൃതിയുള്ള ആർപിഎസ് അംഗങ്ങളായിരിക്കണം. തോട്ടത്തിൻറെ പ്രായം 10 വർഷത്തിനും 25 വർഷത്തിനും ഇടയിൽ ആയിരിക്കണം. ഗുണഭോക്താക്കൾ തോട്ടത്തെ സംബന്ധിച്ച വിവരങ്ങൾ, റബർ ഉത്പാദന കണക്കുകൾ എന്നിവ റബർ ബോർഡുമായി പങ്കുവയ്ക്കാൻ തയാറുള്ള വരായിരിക്കണം. ഗുണഭോക്താക്കളെ മാനദണ്ഡങ്ങൾ പാലിച്ചാണു തെരഞ്ഞെടുക്കുന്നത്. പദ്ധതിയിൽ ഭേദഗതികൾ വരുത്താൻ റബർ ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർക്ക് പൂർണ അധികാരമുണ്ടായിരിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.