18 April 2024, Thursday

Related news

March 25, 2024
March 23, 2024
March 1, 2024
February 23, 2024
February 10, 2024
January 24, 2024
January 2, 2024
December 11, 2023
November 18, 2023
November 14, 2023

റഷ്യയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രണ്ടാമത്

Janayugom Webdesk
മോസ്കോ
September 21, 2021 10:26 pm

റഷ്യന്‍ പാര്‍ലമെന്റായ ഡ്യൂമയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മികച്ച മുന്നേറ്റം നടത്തിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രണ്ടാമതെത്തി. ഭരണകക്ഷിയായ യുണൈറ്റഡ് റഷ്യയാണ് വിജയിച്ചത്. 57 സീറ്റുകളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് റഷ്യന്‍ ഫെഡറേഷന്‍ വിജയിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ 15 സീറ്റുകള്‍ അധികമായി നേടി. 2016ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ആകെ വോട്ട് ശതമാനം 13 ശതമാനം ആയിരുന്നെങ്കില്‍ ഇത്തവണ 19 ശതമാനം ആയി വര്‍ധിച്ചു.

പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനെ പിന്തുണയ്ക്കുന്ന യുണൈറ്റഡ് റഷ്യ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികളായി മത്സരിച്ച 225 ല്‍ 198 അംഗങ്ങള്‍ ജയിച്ചു. ഇതോടെ ആകെയുള്ള 450 ല്‍ 324 സീറ്റുകളും യുണൈറ്റഡ് റഷ്യ സ്വന്തമാക്കി. 49.83 ശതമാനം വോട്ടാണ് നേടിയിരിക്കുന്നത്. 

എല്‍ഡിപിആര്‍ പാര്‍ട്ടിയും ഫെയര്‍ റഷ്യ പാര്‍ട്ടിയും 7.5 ശതമാനം വോട്ടുകള്‍ നേടി. പുടിനെ പിന്തുണയ്ക്കുന്ന പുതിയ പാര്‍ട്ടിയായ ന്യൂ പീപ്പിള്‍ പാര്‍ട്ടി ആദ്യമായി പാര്‍ലമെന്റില്‍ സ്ഥാനം നേടുകയും ചെയ്തു. മൂന്ന് ശതമാനം വോട്ടുകളാണ് ന്യൂ പീപ്പിളിന് ലഭിച്ചത്. 

ENGLISH SUMMARY:RUSSIAN ELECTION UPDATES
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.