ജയ്പൂർ: മുഖ്യമന്ത്രി അശോക് ഗെലോട്ടുമായുള്ള അധികാര വടംവലിക്കിടെ ശക്തിതെളിയിക്കാന്‍ മുൻ ഉപമുഖ്യമന്ത്രികൂടിയായ സച്ചിൻ പൈലറ്റിന്റെ പുതിയ അടവ്. സച്ചിൻ പൈലറ്റിന്റെ പിറന്നാൾ ദിവസം രാജസ്ഥാനിലാകെ പത്ത് ലക്ഷം അണികളുടെ കൈകളാല്‍ വൃക്ഷത്തൈ നടാനാണ് തീരുമാനം.
സച്ചിൻ പൈലറ്റിന് 44 വയസാകുന്ന ചൊവ്വാഴ്ചയാണ് വൃക്ഷത്തൈ നടീല്‍ ശക്തിപ്രകടനം. 2009ൽ ദുൻഗർപൂരിൽ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ 6.11 ലക്ഷം തൈകൾ നട്ട റെക്കോഡ് തകർക്കുമെന്നാണ് അണികളുടെ വാദം. കഴിഞ്ഞവർഷം രക്തദാന ചടങ്ങാണ് പൈലറ്റിന്റെ അണികൾ രാജസ്ഥാനിലുടനീളം സംഘടിപ്പിച്ചത്. പരിസ്ഥിതിയോടുള്ള സച്ചിൻ പൈലറ്റിന്റെ കരുതൽ പരിഗണിച്ചാണ് തൈകൾ നടാൻ തീരുമാനിച്ചതെന്നാണ് അണികളുടെ വാദം.
ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്നും കോൺഗ്രസ് നേതൃസ്ഥാനത്തുനിന്നും പൈലറ്റിനെ നീക്കം ചെയ്തതിന് പിന്നാലെയാണ് രാജസ്ഥാനിലുടനീളം ഉൾപ്പാർട്ടി തർക്കങ്ങൾ രൂക്ഷമായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.