കണ്ണൂരിൽ എസ് ഡി പി ഐ പ്രവർത്തകനെ വെട്ടി കൊന്ന കേസിൽ അറസ്റ്റിലായി ജാമ്യം നേടിയ കണ്ണൂർ സ്വദേശികളായ അഞ്ച് ബി ജെ പി ആർ എസ് പ്രവർത്തകർ സംശയാസ്പദമായ സാഹചര്യത്തിൽ പാവറട്ടിയിൽ പൊലിസിൻ്റെ പിടിയിലായി. കണ്ണൂർ സ്വദേശികളായ പള്ളിയത്ത് ഞാലിൽ വീട്ടിൽ അമൽ രാജ് എ എസ് (22), നടു കണ്ടി പറാമത്ത് വീട്ടിൽ മിഥുൻ. ജി (22), പുളിയുള്ള പറമ്പത്ത് വീട്ടിൽ പി പി മിഥുൻ ( 24), കരിപ്പള്ളിയിൽ വീട്ടിൽ യാദവ് (20), പാറമേൽ വീട്ടിൽ അഭിജിത്ത് കെ ( 22) എന്നിവരെയാണ് പാവറട്ടി എസ്എച്ച് ഒ എം കെ രമേഷ്, എസ് ഐ രതീഷ്, സിവിൽ പൊലിസ് ഓഫീസർമാരായ സോമൻ, രാജേഷ്, നിഷാദ്, എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
2020ൽ കണ്ണൂരിൽ എസ് ഡി പി ഐ പ്രവർത്തകനെ വാഹനത്തിൽ നിന്നിറക്കി വെട്ടി കൊന്ന കേസിൽ അറസ്റ്റിലായി ജാമ്യത്തിൽ പുറത്തിറങ്ങിയവരാണ് പ്രതികൾ.
സി പി ഐ എം തിരുനെല്ലൂർ ബ്രാഞ്ച് അംഗമായിരിക്കെ 2015ൽ ആർഎസ്എസ് കാർ വെട്ടി കൊലപ്പെടുത്തിയ ഷിഹാബുദ്ധീൻ വധകേസിലെ പ്രതിയായ നിലവിൽ പരോളിലിറങ്ങിയ ആർഎസ്എസ് കാരനായ പാവറട്ടി വിളക്കാട്ടുപടം സ്വദേശി വെന്മേനാട് വീട്ടിൽ നവീൻ എന്നയാളുടെ വീട്ടിൽ കണ്ണൂർ സ്വദേശികളായ പ്രതികൾ സംശയാസ് പദമായ നിലയിൽ തമ്പടിക്കുന്നതായി പൊലിസിന് രഹസ്യവിവരം ലഭിച്ചിരുന്നു.തുടർന്ന് ചൊവ്വാഴ്ച വൈകീട്ടാണ് ഇവർ പിടിയിലായത്.
English Summary: SDPI activist murder case: accused arrested again
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.