കൊറോണ ഭീതിയിൽ ഓഹരി വിപണിയിൽ കനത്ത സമ്മർദം തുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 1655 പോയിന്റ് കൂപ്പുകുത്തി. നിഫ്റ്റിയാകട്ടെ 491 പോയിന്റും. ഇന്ത്യൻ നിഫ്റ്റി ജനുവരിയിലെ ഉയർച്ചയിൽ നിന്ന് അഞ്ച് ആഴ്ച കൊണ്ടാണ് 20 ശതമാനത്തിന്റെ താഴ്ച കാണിച്ചിരിക്കുന്നത്. എല്ലാ സെക്ടറുകളും കഴിഞ്ഞ ഒരു വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണുള്ളത്. മിക്കവാറും എല്ലാ സെക്ടറും നാല് മുതൽ ഏഴു ശതമാനം വരെയുള്ള ഇടിവാണ് കാണിക്കുന്നത്.
കൊറോണ ഭീതിയിൽ പലരാജ്യങ്ങളും യാത്രാവിലക്ക് വന്നതും വിപണിയുടെ കരുത്ത് ചോർത്തി. കനത്ത നഷ്ടത്തിലാണ് ആഗോള വിപണികളെല്ലാം. ടാറ്റ മോട്ടോർസ്, ടാറ്റ സ്റ്റീൽ, ഒഎൻജിസി, യെസ് ബാങ്ക്, ആക്സിസ് ബാങ്ക്, എസ്‌ബിഐ, ഹിൻഡാൽകോ, ഗ്രാസിം ഗെയിൽ ഇൻഫോസിസ് തുടങ്ങിയ ഓഹരികളെല്ലാം നഷ്ടത്തിലാണ്.
ENGLISH SUMMARY: sensex falls down
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.