കോൺഗ്രസ് നേതാവ് ശശിതരൂരിന്റെ വിദേശ യാത്ര പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നിർദേശപ്രകാരമെന്ന് സൂചന. ഓപ്പറേഷൻ സിന്ദൂറിന് ശേഷം പരമാവധി രാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കലാണ് യാത്രയുടെ പിന്നിലുള്ള ലക്ഷ്യം. റഷ്യ, യുകെ, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളാണ് തരൂർ സന്ദർശിക്കുക. അമേരിക്കയും പാകിസ്ഥാനും അടുക്കുമ്പോൾ കൂടുതൽ രാജ്യങ്ങളെ കൂടി ഒപ്പം നിർത്താനാണ് കേന്ദ്ര സർക്കാരിന്റെ നീക്കം.
രണ്ടാഴ്ച നീളുന്ന ദൗത്യത്തിലൂടെ ശശി തരൂരിന്റെ നയതന്ത്ര ബന്ധം പരമാവധി പ്രയോജനപ്പെടുത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഓപ്പറേഷൻ സിന്ദൂറിന് ശേഷം തിരിച്ചെത്തിയ തരൂരിനെ പ്രധാനമന്ത്രി പ്രത്യേകം വിളിക്കുകയും ഒരു മണിക്കൂറോളം ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.