അമേരിക്കയിലെ ഫ്ലോറിഡ സർവകലാശാലയിൽ, ഒരു പ്രാദേശിക പോലീസ് ഉദ്യോഗസ്ഥയുടെ മകൻ പഴയ സർവീസ് തോക്ക് ഉപയോഗിച്ച് നടത്തിയ വെടിവയ്പ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടു. ആറുപേർക്ക് പരിക്കേറ്റു. അക്രമം നടത്തിയ വിദ്യാർത്ഥിയെ പോലീസ് വെടിവെച്ച് കീഴ്പ്പെടുത്തി. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. മരിച്ചവർ സർവകലാശാലയിലെ വിദ്യാർഥികളല്ലെന്ന് പോലീസ് അറിയിച്ചു.
ഫീനിക്സ് ഇക്നർ(20) എന്ന വിദ്യാർത്ഥിയാണ് ആക്രമണം നടത്തിയത്. ഇയാൾ ഫ്ലോറിഡ സർവകലാശാലയിൽ അതിക്രമിച്ചു കയറി വെടിയുതിർക്കുകയായിരുന്നു. പോലീസിന്റെ വെടിയേറ്റ ഫീനിക്സ് ഇക്നർ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഈ ആക്രമണത്തെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ശക്തമായി അപലപിച്ചു. വെടിവയ്പ്പ് ഭീകരവും ഭയാനകവുമായിരുന്നു എന്നാണ് പ്രസിഡന്റ് ഇതിനെക്കുറിച്ച് പ്രതികരിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.