നിവിൻപോളി നായകനായുള്ള ‘പടവെട്ട്’ സിനിമയുടെ കാഞ്ഞിലേരിയിലെ ഷൂട്ടിങ് ലൊക്കേഷനിൽനിന്ന് പൊറോട്ടയും കോഴിയിറച്ചിയും മോഷ്ടിച്ചത് ബിജെപിക്കാർ ആണെന്ന് തിരിച്ചറിഞ്ഞു. അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കും ഉൾപ്പടെ 80 പേർക്കുള്ള ഭക്ഷണമാണ് കഴിഞ്ഞദിവസം രാത്രി പത്തോടെ കാറിലെത്തിയ നാലംഗ ബിജെപി സംഘം മോഷ്ടിച്ചത്.
ഭക്ഷണം കാണാതായതിനെ തുടർന്ന് ചിത്രീകരണ സഹായികൾ അന്വേഷിച്ചപ്പോൾ സമീപത്തെ പറമ്പിൽ ഈ യുവാക്കൾ പൊറോട്ടയും കോഴിയിറച്ചിയും കഴിക്കുന്നത് കണ്ടു. അതേസമയം ഇത് മൊബൈൽ ഫോണിൽ ചിത്രീകരിക്കാൻ ശ്രമിച്ചപ്പോൾ അടുത്തുള്ള അമൽ എന്ന യുവാവിനെ സംഘം മർദിച്ചു. ഇതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തിയതോടെയാണ് ഇവർ പിന്മാറിയത്. ഇവർക്കെതിരെ മാലൂർ പോലീസ് കേസെടുത്തിട്ടുണ്ട്. കാഞ്ഞിലേരി സ്വദേശികളാണിവർ. ആക്രമണത്തിൽ പരിക്കേറ്റ അമൽ കൂത്തുപറമ്പ് ഗവ. ആശുപത്രിയിൽ ചികിത്സ തേടി.
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.