കൊച്ചി:നിഷേധിക്കപ്പെട്ട അവകാശങ്ങൾ വീണ്ടെടുക്കാനും അന്തസോടെ ജീവിക്കുവാനുമുള്ള ബോധവൽക്കരണമാണ് താൻ ആത്മകഥ എഴുതിയതും ‘ജസ്റ്റിസ് ഫോർ സിസ്റ്റർ ലൂസി’ എന്ന ഫേസ്ബുക്ക് കൂട്ടായ്‌മ രൂപീകരിച്ചതിനും പിന്നിലുള്ളതെന്ന് സിസ്റ്റർ ലൂസി പറഞ്ഞു. താനടക്കമുള്ള ആയിരകണക്കിന് കന്യാസ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം വേണം .ചർച്ച് ആക്റ്റ് നടപ്പിലാക്കുക എന്നതാണ് ഇതിനു പരിഹാരം. കേരള സംസ്കാരത്തിൽ ഇത്തരത്തിലുള്ള അപചയം ചൂണ്ടി കാണിച്ചിട്ടും വനിത കമ്മീഷനും, മനുഷ്യാവകാശ കമ്മീഷനും നടപടികൾ എടുക്കാത്തത് ദുഖകരമാണ്.
മനുഷ്യാവകാശനിഷേധങ്ങളെ പുറത്തുകൊണ്ടുവരുന്നതിനൊപ്പം ഇപ്പോഴും പീഡനങ്ങൾ ഏറ്റുവാങ്ങി കഴിയുന്ന കന്യാസ്ത്രീകൾക്കും അവരുടെ കുടുംബത്തിനും പ്രതികരിക്കാനുള്ള ഊർജവും ആർജവവും നൽകുക എന്നതാണ് ആത്മകഥയടക്കം എഴുതിയതിന് പിന്നിലുള്ളത്. 34 വർഷത്തെ തന്റെ ജീവിതാനുഭവങ്ങളാണ് പുസ്തകത്തിലുള്ളത്. പുസ്തകം പുറത്തിറക്കിയ പ്രസാധകനടക്കമുള്ളവർക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങൾ അപലപിക്കപ്പെടേണ്ടതാണ്. സിസ്റ്റർ ലൂസി പറഞ്ഞു .
you may also like this video;
മാനനന്തവാടിയിൽ നിന്നുള്ള സിസ്റ്റർ ദീപയ്ക്ക് ഇംഗ്ലണ്ടിലെ മഠത്തിലെ ഇംഗ്ലീഷുകാരനായ വൈദികനിൽ നിന്നുള്ള ലൈംഗിക പീഡനം മൂലം മാനസികനില തകരാറിലായി. ഇംഗ്ലണ്ട് ആസ്ഥാനമായുള്ള ഗ്രേസ് ആൻഡ് കംപാഷൻ ബെനഡിക്റ്റൻ കോൺന്ഗ്രിഗേഷനിൽ അംഗമാണ് ദീപ. മൊണാസ്ട്രിയുടെ സഹോദര സ്ഥാപനമായ സ്‌കോളാസ്റ്റിക്ക കോൺവെന്റിലാണ് അവർ ആദ്യം ചേരുന്നത്. 18 വർഷം ഇംഗ്ലണ്ടിൽ സേവനം ചെയ്ത ദീപയെ സഹായിക്കാൻ സഭ ഒന്നുംതന്നെ ചെയ്യുന്നില്ല .
ഇതിൽ പ്രതിഷേധിച്ചാണ് ദീപയുടെ മാതാപിതാക്കൾ മാനന്തവാടി ബിഷപ്പിന്റെ വസതിയ്ക്ക് മുന്നിൽ സമരം ഇരുന്നത്.
ഇത്തരത്തിൽ പീഡനവും അവഗണനയും അനുഭവിക്കുന്ന വർക്ക് പറയുവാനുള്ളത് പറയുന്നതിനായി ജസ്റ്റിസ് ഫോർ ലൂസി ഫേസ്ബുക് കൂട്ടായ്‌മ കന്യാസ്ത്രീയ്ക്ക് പറയാനുള്ളത് എന്ന പരിപാടി നടത്തും. വൈകിട്ട് നാലുമുതൽ എട്ടുവരെ നടക്കുന്ന പരിപാടിയിൽ പ്രമുഖർ പങ്കെടുക്കുമെന്ന് സിസ്റ്റർ ലൂസി പറഞ്ഞു .
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.