തീർത്ഥാടന കേന്ദ്രമായ ഋഷികേശിലെ ഗുഹയിൽ താമസിച്ചിരുന്ന ആറ് വിദേശികളെ കണ്ടെത്തി ക്വാറന്റൈൻ ചെയ്തു. ലക്ഷ്മൺ ഝുലയിൽ ഗംഗാ നദീതീരത്തുള്ള ഗുഹയിൽ നിന്നാണ് മൂന്ന് പുരുഷന്മാരും മൂന്ന് വനിതകളും അടങ്ങുന്ന സംഘത്തെ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇവരിൽ രണ്ടുപേർ യുക്രെയിൻ സ്വദേശികളാണ്. തുർക്കി, യുഎസ്, ഫ്രാൻസ്, നേപ്പാൾ പൗരന്മാരാണ് ബാക്കിയുള്ളവർ.
കയ്യിലുണ്ടായിരുന്ന പണം തീർന്നതോടെയാണ് ഇവർ ഹോട്ടലിൽ നിന്നും ഗുഹയിലേക്ക് മാറിയത്. വിറക് ശേഖരിച്ച് ഭക്ഷണം പാകം ചെയ്ത് കഴിക്കുകയായിരുന്നു. ഗ്രാമവാസികളാണ് ഇവരെക്കുറിച്ച് പൊലീസിന് വിവരം നൽകിയത്. ഇവർ രണ്ടുമാസം മുമ്പാണ് ഇന്ത്യയിലെത്തിയത്. ഇവരിൽ ആർക്കും കോവിഡ് ലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ലെന്നും ക്വാറന്റൈൻ സെന്ററിലേക്ക് മാറ്റിയതായും ലക്ഷ്മൺ ഝുല പൊലീസ് അറിയിച്ചു.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.