തടവുകാരെ കാണാൻ സന്ദർശകർക്ക് വിലക്കേര്‍പ്പെടുത്തിയതിനെ തുടർന്ന് ഇറ്റലിയിലെ ജയിലിൽ കലാപം. ആറ് പേര്‍ കൊല്ലപ്പെട്ടു. കൊറോണ ഭയത്തെ തുടർന്നാണ് ജയിലുകളിൽ സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തിയത്. കൊറോണ ഏറ്റവും കൂടുതൽ ശക്തമായ പ്രദേശത്തെ മൊദേന ജയിലിലാണ് സംഭവം. തടവുകാർ ജയിൽ മുറികൾക്ക് തീയിടുകയും ഗാർഡുമാരെ പൂട്ടിയിടുകയും ചെയ്തെന്നാണ് റിപ്പോർട്ടുകൾ.
ചൈനയ്ക്ക് പുറത്ത് കൊറോണ ഏറ്റവും ഭയനാകമായി ബാധിച്ചത് ഇറ്റലിയിലാണ്. 463 പേരാണ് ഇവിടെ കൊറോണയെ തുടർന്ന് മരിച്ചത്. 9,172 പേർക്ക് രോഗം ബാധിച്ചു. ഇവിടെ കനത്ത സുരക്ഷയും നിയന്ത്രണങ്ങളുമാണ് ഏർപ്പെടുത്തിയത്. ഇറ്റലി പൂർണമായും അടച്ചതായി പ്രധാനമന്ത്രി ജുസെപ്പെ കോന്തെയും പറഞ്ഞു. രാജ്യത്ത് പൊതുപരിപാടികൾക്ക് പൂർണമായും വിലക്ക് ഏർപ്പെടുത്തി. യാത്രാ നിരോധനവും പ്രഖ്യാപിച്ചു. രോഗം പിടിപെടുന്നവരുടെ എണ്ണത്തിൽ 24 ശതമാനം വർധനയാണ് ഉണ്ടായത്. രാജ്യത്തെ 20 പ്രവിശ്യകളിലും രോഗ വ്യാപനമുണ്ടായി. രാജ്യത്തെ സ്കൂളുകളും കോളേജുകളും അടച്ചിട്ടു. എല്ലാ കായിക മത്സരങ്ങളും റദ്ദാക്കിയിട്ടുണ്ട്. ഏപ്രിൽ മൂന്നുവരെയാണ് അവധികളും വിലക്കും ഏർപ്പെടുത്തിയിട്ടുള്ളത്.
അതേസമയം വത്തിക്കാനിലെ വസതിയിൽ തിങ്കാളാഴ്ച ഫ്രാൻസിസ് മാർപ്പാപ്പ തനിച്ച് കുർബാനയർപ്പിച്ചു. ടിവിയിലൂടെ സംപ്രേഷണം ചെയ്ത കുർബാനയാണ് വിശ്വാസികൾ സ്വീകരിച്ചത്. രോഗ ബാധിതരുടെ രോഗവിമുക്തിക്കായി മാർപ്പാപ്പ പ്രത്യേകം പ്രാർത്ഥിച്ചു. പൊതുപരിപാടികളിൽ പങ്കെടുക്കുന്നത് മാർപ്പാപ്പ ഒഴിവാക്കുകയാണ്.
English Summary; Six people have died corona virus related prison riots in Italy
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.