ആനച്ചാല്‍ ആമകണ്ടത്ത് ആറുവയസ്സുകാരന്‍ ചുറ്റികക്കുള്ള അടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതിയായ വണ്ടിപ്പെരിയാര്‍ മ്ലാമല സ്വദേശി ഷാനെന്നറിയപ്പെടുന്ന സുനില്‍കുമാർ പിടിയിലായി. പ്രതി ഞായറാഴ്ച രാത്രി 7 മണിയോടെ മുതുവാൻകുടി മേഖലയിൽ വെച്ച് അന്വേഷണ സംഘത്തിന്റെ വലയിലായതായി ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസ് അറിയിച്ചു.
റിയാസ്-സഫിയ ദമ്പതികളുടെ മകന്‍ അബ്ദുള്‍ ഫത്താഖ് റെയ്ഹാനാണ് ഞായറാഴ്ച പുലർച്ചെ കൊല്ലപ്പെട്ടത്. ഇയാള്‍ മരിച്ച അബ്ദുള്‍ ഫത്താഖ് റെയ്ഹാന്റെ അമ്മയുടെ സഹോദരി ഭര്‍ത്താവാണ്. കൊല്ലപ്പെട്ട അബ്ദുള്‍ ഫത്താഖ് റെയ്ഹാനും മാതാവ് സഫിയയും ഒരു വീട്ടിലായിരുന്നു ശനിയാഴ്ച്ച അന്തിയുറങ്ങിയത്. അബ്ദുള്‍ ഫത്താഖിന്റെ മൂത്തസഹോദരിയായ പതിനഞ്ചുകാരി, വല്യമ്മ സൈനബയുടെ കൂടെ തൊട്ടടുത്ത വീട്ടിലും അന്തി ഉറങ്ങി. അബ്ദുള്‍ ഫത്താഖിനേയും മാതാവ് സഫിയയേയും പ്രതി ആദ്യം ചുറ്റികക്ക് ആക്രമിച്ചതായാണ് പൊലീസ് നല്‍കുന്ന വിവരം. തുടര്‍ന്ന് ഇയാള്‍ പതിനഞ്ചുകാരിയും വല്യമ്മ സൈനബയും ഉറങ്ങികിടന്നിരുന്ന വീട്ടിലെത്തി ആക്രമണം നടത്തി. രക്ഷപ്പെട്ടോടിയ പതിനഞ്ചുകാരി പെണ്‍കുട്ടി പുലര്‍ച്ചെ സമീപത്തുള്ള വീട്ടിലെത്തി വിവരം ധരിപ്പിച്ചതോടെയാണ് കൊലപാതക കാര്യം പുറംലോകം അറിഞ്ഞത്.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.