25 April 2024, Thursday

Related news

March 21, 2024
December 10, 2023
July 26, 2023
July 13, 2023
July 1, 2023
June 15, 2023
June 14, 2023
June 3, 2023
June 1, 2023
May 19, 2023

വ്യത്യസ്ത അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുള്ള ഇടങ്ങൾ ചുരുങ്ങി വരുന്നു: മുഖ്യമന്ത്രി പിണറായി വിജയൻ

Janayugom Webdesk
ന്യൂഡല്‍ഹി
April 27, 2023 8:21 pm

വ്യത്യസ്ത അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുള്ള ഇടങ്ങൾ നമ്മുടെ ജനാധിപത്യ മണ്ഡലങ്ങളിൽ ചുരുങ്ങി വരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിരുദ്ധാഭിപ്രായങ്ങൾ പറയുന്നവർക്ക് തടവറ ലഭിക്കുന്ന അന്തരീക്ഷം രൂപപ്പെട്ടുവരുന്നു. വ്യത്യസ്ത അഭിപ്രായങ്ങളെ ഇല്ലായ്മ ചെയ്യാതെ ബോധ തെളിമയുടെ അന്തരീക്ഷം രൂപപ്പെടുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ന്യൂഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ നടന്ന മൂന്നാമത് ടി.വി.ആർ ഷേണായി അവാർഡ് ദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്രപ്രവർത്തന മികവിന് പ്രൊഫ.കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് ഏർപ്പെടുത്തിയതാണ് ടി.വി.ആർ ഷേണായി അവാർഡ്.

മലയാള മനോരമ സ്പെഷ്യൽ കറസ്പോണ്ടന്റ് ഇ സോമനാഥിനാണ് (മരണാനന്തരം) അവാർഡ് ലഭിച്ചത്. സോമനാഥിന് വേണ്ടി മകൾ ദേവകി സോമനാഥ് അവാർഡ് ഏറ്റുവാങ്ങി. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. മാതൃഭൂമി ഡൽഹിയുടെ പ്രത്യേക പ്രതിനിധി എൻ അശോകന്റെ നേതൃത്വത്തിലുള്ള ജൂറിയാണ് അവാർഡ് നിർണയിച്ചത്. ജോർജ്ജ് കള്ളിവയൽ (ദീപിക), ജോമി തോമസ് (മലയാള മനോരമ), പി. ബസന്ത് (മാതൃഭൂമി ന്യൂസ്) എന്നിവരായിരുന്നു മറ്റു ജൂറി അംഗങ്ങൾ. പ്രൊഫ.കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റിയും കേരള സർക്കാറിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയുമായ പ്രൊഫ.കെ.വി. തോമസ് ചടങ്ങിൽ സ്വാഗതം പറഞ്ഞു.

മാതൃഭൂമി ഡൽഹിയുടെ പ്രത്യേക പ്രതിനിധി എൻ. അശോകൻ ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. ദീപിക ഡൽഹിയുടെ അസോസിയേറ്റ് എഡിറ്റർ & ബ്യൂറോ ചീഫ് ജോർജ്ജ് കള്ളിവയലിൽ, മലയാള മനോരമ ഡൽഹി ബ്യൂറോ ചീഫ് ജോമി തോമസ്, ഡൽഹി അതിരൂപത സഹായ മെത്രാൻ റൈറ്റ് റവ. ഡോ. ദീപക് ടൗറോ, എന്നിവർ പ്രസംഗിച്ചു. ഇ. സോമനാഥിന്റെ മകൾ ദേവകി സോമനാഥ് മറുപടി പ്രസംഗം നടത്തി.

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.