പാലാ ബിഷപ്പിനെതിരെ പരോക്ഷ വിമർശനവുമായി സ്പീക്കർ എം ബി രാജേഷ്. വിഷം വമിക്കുന്ന വാക്കുകളാണ് പല പ്രമുഖരുടേയും ഭാഗത്തു നിന്ന് വരുന്നതെന്ന് അദ്ദേഹം പറഞ്ഞു. വിവേകശൂന്യമായ കാര്യങ്ങൾ ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവർ ചെയ്യുന്നുണ്ട്, അതുണ്ടാകരുത്.
വിഷം വമിപ്പിക്കുന്ന വാർത്തകൾ തികഞ്ഞ മതനിരപേക്ഷ ബോധത്തോടെ കൈകാര്യം ചെയ്യണമെന്നും വരുന്നതെല്ലാം ജനങ്ങൾക്ക് മുന്നിലെത്തിക്കേണ്ടതുണ്ടോ എന്ന് മാധ്യമ പ്രവർത്തകർ ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമ പ്രവർത്തകർക്ക് അചഞ്ചലമായ മത നിരപേക്ഷതയുണ്ടാകേണ്ട കാലമാണിതെന്നും സ്പീക്കർ ഓർമ്മിപ്പിച്ചു.
അതേസമയം, ബിഷപ്പിന്റെ പ്രസ്താവന സംബന്ധിച്ച് പ്രതികരണമാരാഞ്ഞപ്പോൾ ഇതുമായി ബന്ധപ്പെട്ട് കേരളത്തിന്റെ പൊതുവികാരം എല്ലാവർക്കും മനസിലായിട്ടുണ്ടെന്നും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പറഞ്ഞിതിനപ്പുറത്ത് ഒന്നും പറയാനില്ലെന്നുമായിരുന്നു സ്പീക്കറുടെ മറുപടി.
English Summary : speaker mb rajesh statement against pala bishop
You may also like this video :
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.