52ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് അഞ്ചിന് പി ആർ ചേംബറിൽ സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് ജേതാക്കളെ പ്രഖ്യാപിക്കുക. കഴിഞ്ഞ വർഷം പ്രദർശനത്തിനെത്തിയ 142 ചലച്ചിത്രങ്ങളിൽ 30ഓളം ചിത്രങ്ങളാണ് അവസാന റൗണ്ടിൽ എത്തിയത്.
മികച്ച നടനുള്ള പുരസ്കാരത്തിന് ഇത്തവണയും ശക്തമായ മത്സരമാണുള്ളത്. ജോജിയിലൂടെ ഫഹദ് ഫാസിലും ഹോമിലൂടെ ഇന്ദ്രൻസും പുരസ്കാരപട്ടികയിലുണ്ട്. വൺ, ദ പ്രീസ്റ്റ് എന്നിവയാണു മമ്മൂട്ടിയുടെ മത്സര ചിത്രങ്ങൾ. ദൃശ്യം-2 ആണ് മോഹൻലാൽ ചിത്രം.
ഇവർക്കൊപ്പം മിന്നൽ മുരളിയിലൂടെ ഗുരു സോമസുന്ദരവും ചുരുളി, നായാട്ട് എന്നീ ചിത്രങ്ങളിലൂടെ ജോജു ജോർജും മ്യാവൂ എന്ന ചിത്രത്തിലൂടെ സൗബിൻ താഹിറും അവസാന പട്ടികയിലുണ്ട്. മുൻ വർഷങ്ങളെപ്പോലെ മികച്ച സിനിമ, സംവിധായകൻ പുരസ്കാരത്തിനായി സമാന്തര സിനിമവിഭാഗവും ശക്തമായ മത്സരമാണ് നടത്തുന്നത്.
മഞ്ജു വാരിയർ, പാർവതി തിരുവോത്ത്, കല്യാണി പ്രിയദർശൻ, നിമിഷ സജയൻ, അന്ന ബെൻ, രജീഷ വിജയൻ, ദർശന രാജേന്ദ്രൻ, ഐശ്വര്യലക്ഷ്മി, ഉർവശി, സുരഭി, ഗ്രേസ് ആന്റണി, നമിത പ്രമോദ്, മീന, മംമ്ത മോഹൻദാസ്, മഞ്ജു പിള്ള എന്നിവരാണ് മികച്ച നടിമാരുടെ അവസാന പട്ടികയിലുള്ളതെന്നാണ് വിവരം.
English summary;State Film Awards announced today
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.