പത്താംക്ലാസ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കല്ലാർ ചരുവിള പുത്തൻവീട്ടിൽ പരേതനായ സുരേന്ദ്രന്റെ മകൾ അനഘ(15) ആണ് മരിച്ചത്. കല്ലാർ ഗവ. ഹയർ സെക്കന്ററി സ്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിനിയാണ്.
ഇന്ന് സ്കൂളിൽ ഐടി പരീക്ഷയുടെ ഹാൾ ടിക്കറ്റ് വിതരണം ഉണ്ടായിരുന്നു. സമയം കഴിഞ്ഞിട്ടും അനഘ എത്താതായതിനെത്തുടർന്ന് സ്കൂളിൽ നിന്നും കുട്ടിയെ വിളിച്ചെങ്കിലും ഫോൺ എടുത്തില്ല. തുടർന്ന് മാതാവ് സുഷമയെ വിവരം അറിയിക്കുകയായിരുന്നു. ഇവർ പുളിയൻമലയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്ക് പോയിരുന്നു. സുഷമ അയൽക്കാരെ വിളിച്ച് അന്വേഷിച്ചതിനെത്തുടർന്ന് ഇവർ നടത്തിയ പരിശോധനയിലാണ് കുട്ടിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സമീപത്തുനിന്നും ആത്മഹത്യാകുറിപ്പും ലഭിച്ചു.
നെടുങ്കണ്ടം പൊലീസെത്തി ഇൻക്വസ്റ്റ് തയാറാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. പാലക്കാട് ഹോട്ടൽ മാനേജ്മെന്റ് വിദ്യാർത്ഥിയായ ആദർശ് ഏക സഹോദരനാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.