24 March 2025, Monday
KSFE Galaxy Chits Banner 2

Related news

March 19, 2025
February 20, 2025
February 18, 2025
January 30, 2025
January 23, 2025
January 22, 2025
January 10, 2025
January 9, 2025
January 9, 2025
January 6, 2025

ഓഫ്‌ലൈന്‍ പരീക്ഷക്കെതിരെ വിദ്യാര്‍ത്ഥികള്‍ സുപ്രീം കോടതിയില്‍

Janayugom Webdesk
ന്യൂഡല്‍ഹി
February 12, 2022 10:38 pm

പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷകള്‍ ഓഫ്‌ലൈനായി നടത്തുന്നതിനെതിരെ 15 സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ സുപ്രീം കോടതിയെ സമീപിച്ചു. കോവിഡ് മൂലം പഠനത്തിലുണ്ടായ തടസങ്ങള്‍, ബുദ്ധിമുട്ടുകള്‍, സമ്മര്‍ദ്ദങ്ങള്‍ തുടങ്ങിയ വിഷയങ്ങളാണ് ഹര്‍ജിയില്‍ ഉയര്‍ത്തിക്കാട്ടുന്നത്.

പരീക്ഷകള്‍ ഓഫ്‌ലൈനായി നടത്തി പഠന മൂല്യനിര്‍ണയം നടത്താനുള്ള സംസ്ഥാന വിദ്യാഭ്യാസ ബോര്‍ഡുകള്‍, സിബിഎസ്ഇ, ഐസിഎസ്ഇ എന്നിവയുടെ തീരുമാനത്തിനു ബദലായി പകരം സംവിധാനം വേണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ബാലാവകാശ പ്രവര്‍ത്തക അനുഭ ശ്രീവാസ്തവ സഹായ്, ഒഡിഷ സ്റ്റുഡന്‍സ് യൂണിയന്‍ ഉള്‍പ്പെടെയുള്ളവരാണ് പുതിയ ആവശ്യവുമായി സുപ്രീം കോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. എല്ലാ ബോര്‍ഡുകളോടും സമയബന്ധിതമായി പരീക്ഷാ ഫലങ്ങള്‍ പുറത്തിറക്കാനും പരീക്ഷാ ഫലം മെച്ചപ്പെടുത്താനുള്ള പുനര്‍പരീക്ഷയ്ക്ക് അവസരം നല്‍കാനും നിര്‍ദേശിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യമുണ്ട്.

വീണ്ടും ശക്തമായേക്കാവുന്ന കോവിഡ് തരംഗം കുട്ടികളെയും യുവാക്കളെയുമാണ് കൂടുതല്‍ ബാധിക്കുകയെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഈ സാഹചര്യത്തില്‍ പരീക്ഷകള്‍ നേരിട്ട് നടത്തുന്നത് ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണെന്നും ഹര്‍ജിയില്‍ പറയുന്നു. പന്ത്രണ്ടാം ക്ലാസിനു ശേഷം പ്രൊഫഷണല്‍ ഇതര കോഴ്‌സുകളില്‍ തുടര്‍ പഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തിന്റെ തീയതിയും മറ്റ് മാനദണ്ഡങ്ങളും നിശ്ചയിക്കാന്‍ യൂണിവേഴ്‌സിറ്റികള്‍ക്ക് നിര്‍ദേശം നല്‍കണം. ഇതിനായി സമിതി രൂപീകരിക്കാന്‍ യുജിസിക്ക് നിര്‍ദേശം ഉണ്ടാകണമെന്നും ഹര്‍ജി ആവശ്യപ്പെടുന്നു.

Eng­lish Sum­ma­ry: Stu­dents in Supreme Court against offline exam

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.