കണ്ണൂരിൽ ക്വാറന്റൈനിലുള്ള ആരോഗ്യ പ്രവർത്തക ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആരോഗ്യ പ്രവർത്തകയുടെ ആത്മഹത്യാ കുറിപ്പിൽ പരാമർശിച്ച ഹെൽത്ത് ഇൻസ്‌പെക്ടറും ഇതിൽ ഉൾപ്പെടുന്നു.
കണ്ണൂർ ജില്ലയിലെ ന്യൂമാഹി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകയാണ് രക്തസമ്മർദ്ദം കുറയ്ക്കാനുള്ള 20 ഗുളികൾ ഒരുമിച്ചു കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. അറസ്റ്റിലായവർ ക്വാറന്റൈന്‍ ലംഘിച്ചെന്ന് കുറ്റപ്പെടുത്തി മാനസികമായി പീഡിപ്പിച്ചെന്നാണ് പരാതി.
ബിജെപിയുടെയും കോൺഗ്രസിന്റെയും പ്രാദേശിക നേതൃത്വം ആരോഗ്യ പ്രവർത്തക ക്വാറന്റൈന്‍ ലംഘിച്ചെന്ന് ആരോപിച്ചിരുന്നു. ഇതിനെ തുടർന്നാണ് ആത്മഹത്യക്ക് ശ്രമിച്ചത്. എന്നാൽ ഈ മാസം 19ന് ബംഗളുരുവിൽ നിന്ന് എത്തിയ ഇവർക്ക് സമ്പർക്കം ഇല്ലന്ന് ന്യൂമാഹി പഞ്ചായത്ത് വ്യക്തമാക്കി.
English summary: Suicide of Health worker in Kannur.
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.