March 23, 2023 Thursday

Related news

January 9, 2021
January 2, 2021
March 22, 2020
March 20, 2020
March 20, 2020
March 20, 2020
March 19, 2020
March 19, 2020
March 19, 2020
March 18, 2020

നിർഭയ കേസ്; പവൻ ഗുപ്തയുടെ തിരുത്തൽ ഹർജി സുപ്രീംകോടതി തള്ളി

Janayugom Webdesk
ന്യൂഡല്‍ഹി
March 2, 2020 11:24 am

നിർഭയ കേസിലെ പ്രതികളിലൊരാളായ പവൻ ഗുപ്ത സമർപ്പിച്ച തിരുത്തൽ ഹർജി സുപ്രീംകോടതി തള്ളി. ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ ബെഞ്ച് ചേംബറില്‍ പരിഗണിച്ചാണ് ഹര്‍ജി തള്ളിയത്. വധശിക്ഷ ജീവപര്യന്തം തടവാക്കി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇയാൾ തിരുത്തൽ ഹർജി നൽകിയത്. പ്രതികളുടെ വധശിക്ഷ സ്റ്റേ ചെയ്യണമെന്ന ആവശ്യവും സുപ്രീം കോടതി നിരാകരിച്ചു. കേസിൽ പവന്‍ ഗുപ്ത മാത്രമായിരുന്നു തിരുത്തല്‍ ഹര്‍ജി നല്‍കാനും രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കാനും ബാക്കിയുണ്ടായിരുന്നത്.

പവൻ ഗുപ്ത, മുകേഷ് കുമാർ സിങ്, വിനയ് കുമാർ ശർമ, അക്ഷയ് എന്നിവരെ മാർച്ച് മൂന്നിന് രാവിലെ ആറ് മണിക്ക് വധശിക്ഷയ്ക്ക് വിധേയരാക്കണമെന്ന് ദിവസങ്ങൾക്ക് മുൻപ് ഡൽഹി പട്യാല ഹൗസ് കോടതി പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പവൻ ഗുപ്ത ഹർജി നൽകിയത്. എന്നാൽ ഹർജി തള്ളിയതോടെ പവന്‍ ഗുപ്ത ഇന്നുതന്നെ രാഷ്ട്രപതിക്കു ദയാഹര്‍ജി നല്‍കാനും സാധ്യതയുണ്ട്. അതിനാൽ തന്ന വധശിക്ഷ നടപ്പാക്കൽ നീണ്ടേക്കാം.

മുകേഷ് കുമാര്‍ സിങ്, വിനയ് കുമാര്‍ ശര്‍മ, അക്ഷയ് എന്നിവരുടെ ദയാഹര്‍ജി രാഷ്ട്രപതി നേരത്തെ തള്ളിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് മുകേഷും വിനയ് യും സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതിയും തള്ളി. അതേസമയം രാഷ്ട്രപതി ദയാഹര്‍ജി തള്ളിയതിനെതിരെ അക്ഷയ് സുപ്രീം കോടതിയെ ഇതുവരെ സമീപിച്ചിട്ടില്ല.

2012 ഡിസംബർ പതിനാറിനാണ് പാരാമെഡിക്കൽ വിദ്യാർഥിനിയായ 23കാരി കൂട്ടബലാത്സംഗത്തിന് ഇരയായത്. പിന്നീട് ദില്ലി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട നിർഭയയെ സിംഗപ്പൂരിൽ വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോയെങ്കിലും ഒരാഴ്ചയ്ക്കുള്ളിൽ മരണത്തിന് കീഴടങ്ങി.

Eng­lish Sum­ma­ry; Supreme Court Dis­miss­es Pawan Gup­ta’s Cura­tive Petition

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.