ബോളിവുഡ് നടന്‍ സുശാന്ത് സിങ്ങിന്റെ മുന്‍ മാനേജര്‍ ദിഷ സലിയാന്റെ മരണവുമായി ബന്ധപ്പെട്ട അപകീര്‍ത്തി കേസില്‍ കേന്ദ്ര മന്ത്രി നാരായണ്‍ റാണെയെയും മകനും എംഎല്‍എയുമായ നിതേഷ് റാണെയെയും മുംബൈ പൊലീസ് ചോദ്യം ചെയ്തു.
ശനിയാഴ് ഉച്ചയ്ക്ക് 1.45 ഓടെയാണ് ബിജെപി നേതാക്കള്‍ കൂടിയായ അച്ഛനും മകനും ചോദ്യം ചെയ്യലിന് ഹാജരായത്. രാത്രി 10.45 വരെ ചോദ്യം ചെയ്യല്‍ തുടര്‍ന്നതായാണ് വിവരം.
ഇരുവര്‍ക്കും അറസ്റ്റിൽ നിന്ന് കോടതി ഇടക്കാല സംരക്ഷണം നൽകിയിരുന്നു. ഇരുവരും അഭിഭാഷകൻ മുഖേന അന്ധേരി ദിൻഡോഷി സെഷൻസ് കോടതിയെ സമീപിക്കുകയായിരുന്നു. വിഷയം ഇനി പരിഗണിക്കുന്ന പത്താം തീയതി വരെ നടപടി പാടില്ലെന്നാണ് കോടതി നിർദേശിച്ചിരിക്കുന്നത്. ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ഇരുവർക്കും കഴിഞ്ഞ ദിവസം സമൻസ് അയച്ചിരുന്നു.
2020 മാർച്ചിലാണ് ദിഷയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ദിഷ പീഡനത്തിന് ഇരയായിരുന്നെന്നും റാണെയും മകൻ നിതേഷും ആവർത്തിച്ച് ആരോപിച്ചിരുന്നത്. ദിഷയുടെ അമ്മയുടെ പരാതിയിലാണ് കേസ്.
English Summary: Sushant Singh Rajput’s former manager de ath: Union minister, son questioned
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.