ഇസ്‌ലാമിക സൈന്യം പഞ്ച്ശീര്‍ പ്രവിശ്യയും പിടിച്ചെടുത്തുവെന്ന് താലിബാന്‍ അവകാശവാദം. എന്നാല്‍ ഇത് നിഷേധിച്ച് അഫ്ഗാന്‍ പ്രതിരോധസേന രംഗത്തെത്തി. താലിബാന്റെ അവകാശവാദം കള്ളമാണെന്നും ശക്തമായ പോരാട്ടം തുടരുകയാണെന്നും അഫ്ഗാന്‍ പ്രതിരോധസേനയുടെ കമാന്‍ഡര്‍ അഹമ്മദ് മസൂദ് പറഞ്ഞു.
നേരത്തെ അഫ്ഗാന്‍ മുന്‍ വൈസ് പ്രസിഡന്റ് അമറുള്ള സാലിഹും വാര്‍ത്തകള്‍ നിഷേധിച്ച് രംഗത്തെത്തിയിരുന്നു. തങ്ങള്‍ ഒരു വിഷമമേറിയ സ്ഥിതിയിലാണെന്നത് സത്യമാണ്. പക്ഷെ പോരാട്ടം തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു. 350 ലധികം താലിബാൻ സേനാംഗങ്ങളെ വധിച്ചെന്ന് പഞ്ച്ശീർ പ്രതിരോധ സേന അവകാശപ്പെട്ടു. പഞ്ച്ശീറിൽ നിന്നും താജിക്കിസ്ഥാനിലേക്ക് ഒളിച്ചോടി എന്ന വാർത്ത മുൻ വൈസ് പ്രസിഡന്റ് നിഷേധിച്ചു. വിഷയത്തിൽ യുഎൻ ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അഫ്ഗാനിസ്ഥാനിൽ താലിബാനു മുന്‍പില്‍ കീഴടങ്ങാത്ത ഏക പ്രവിശ്യയായ പഞ്ച്ശീറിൽ രണ്ടു ദിവസമായി കനത്ത പോരാട്ടം തുടരുകയാണ്. പഞ്ച്ശീർ താഴ്‍വര താലിബാൻ വളഞ്ഞു കഴിഞ്ഞു. താഴ്‍വരയിലേക്കുളള വൈദ്യുതി, ടെലിഫോൺ ബന്ധങ്ങൾ താലിബാൻ വിച്ഛേദിച്ചിരിക്കുകയാണ്. പഞ്ച്ശീര്‍ പിടിച്ചെടുക്കാന്‍ താലിബാന്‍ സൈന്യത്തിന് സാധിക്കാത്തതുകൊണ്ടാണ് താലിബാൻ സർക്കാരിന്റെ പ്രഖ്യാപനം നീളുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
English Summary: Taliban seize Panchsheer; Denied by the Defense Forces
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.