തളിപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിയും കുറുമാത്തൂർ മണ്ഡലം മുൻ പ്രസിഡന്റുമായ എ കെ ഭാസ്കരൻ പാർട്ടി വിട്ടു. മുൻ ഡി സി സി പ്രസിഡന്റ് സതീശൻ പാച്ചേനി അടക്കമുള്ളവരുടെ അവഗണനയും കുറുമാത്തൂരിലെ മഹിളാ കോൺഗ്രസ് നേതാവിന്റെയും മണ്ഡലം നേതാവിന്റെയും തനിക്കെതിരായ ഇടപെടലുമാണ് പാർട്ടി വിടാൻ കാരണമെന്ന് ഭാസ്കരൻ വ്യക്തമാക്കി.
ഭാസ്കരൻ ശനിയാഴ്‌ച പാർട്ടി അംഗത്വം നൽകുമെന്ന് സി.പി.എം നേതൃത്വം അറിയിച്ചു. കഴിഞ്ഞ 52 വർഷമായി താൻ കോൺഗ്രസ് പാർട്ടിക്കൊപ്പമുണ്ട്. 2007 മുതൽ 2018 വരെ 13 വർഷക്കാലം കുറുമാത്തൂർ മണ്ഡലം കോൺഗ്രസിന്റെ പ്രസിഡന്റായിരുന്നു. പിന്നീട് ബ്ലോക്ക് ജനറൽ സെക്രട്ടറിയായി. 2011 ൽ കുറുമാത്തൂർ അഗ്രികൾച്ചറൽ വെൽഫെയർ സൊസൈറ്റി പ്രസിഡന്റായത് മുതലാണ് തന്നെ പാർട്ടിയിൽ ഒറ്റപ്പെടുത്തി തുടങ്ങിയത്.
സൊസൈറ്റിയുടെ പേര് പറഞ്ഞ് മുൻ ഡി സി സി പ്രസിഡന്റ് സതീശൻ പാച്ചേനി തന്നെ അവഗണിച്ചു. കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ തന്റെയൊപ്പം നിൽക്കാൻ തയ്യാറായില്ല. കുറുമാത്തൂരിൽ നിന്നുള്ള മഹിളാ കോൺഗ്രസ് സംസ്ഥാന നേതാവും മണ്ഡലം കമ്മിറ്റിക്ക് നേതൃത്വം നൽകുന്ന പഞ്ചായത്ത് മെമ്പറുമാണ് തന്നെ പാർട്ടിയിൽ ഒറ്റപ്പെടുത്താൻ കാരണം. ഇവർ തന്നെ ഒതുക്കാനാണ് ശ്രമിച്ചതെന്നും എ.കെ.ഭാസ്കരൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ENGLISH SUMMARY:Taliparamba Block Congress general secretary NK Bhaskaran has quit the party
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.