ഇതര സംസ്ഥാനങ്ങളിൽ നിന്ന് മലയാളികളുമായി വരുന്ന വാഹനങ്ങൾക്ക് സർക്കാർ ഇളവ് അനുവദിച്ചു. കേരളത്തിൽ യാത്ര ചെയ്യുന്നതിനുള്ള റോഡ് ടാക്സും പെർമിറ്റും സർക്കാർ ഒഴിവാക്കി. സീറ്റൊന്നിന് മൂന്നൂറു രൂപയായിരുന്നു റോഡ് നികുതി. പെർമിറ്റ് എടുക്കുന്നതിനു വേണ്ടി അഞ്ഞൂറ് രൂപ വേറെയും കൊടുക്കണമായിരുന്നു. വാഹനങ്ങൾ വരാൻ വിസമ്മതിക്കുന്നതിനാലും യാത്രക്കാരിൽ നിന്ന് അമിതമായി കൂലി ഈടാക്കുന്നതിനാലുമാണ് ഇളവ് അനുവദിക്കാൻ സർക്കാർ തീരുമാനിച്ചത്.
മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന ഗർഭിണികൾ, മുതിർന്ന പൗരന്മാർ, അസുഖമുള്ളവർ എന്നിവർക്കായി അതിർത്തി ജില്ലകളിലെ ചെക്ക് പോസ്റ്റുകളിൽ പ്രത്യേക കൗണ്ടർ സൗകര്യം ഏർപ്പെടുത്തിയതായി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്‌റ അറിയിച്ചു. അതേ സമയം, മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള മലയാളികൾക്ക് കേരളത്തിലേക്കു വരാൻ പാസ് നൽകുന്നത് തൽക്കാലം നിർത്തി. റെഡ് സോണിൽ നിന്ന് വന്ന് വീടുകളിലേക്ക് നിരീക്ഷണത്തിനയച്ചവരെ തിരികെ ക്വറന്റീൻ കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നതുവരെയാണ് പുതിയ പാസുകൾ നൽകുന്നത് നിർത്തിയത്. നിലവിൽ പാസ് ലഭിച്ചവർക്ക് വരുന്നതിനു തടസമില്ല.
ENGLISH SUMMARY: taxes are avoided for other state vehicles come to Kerala
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.