15 January 2025, Wednesday
KSFE Galaxy Chits Banner 2

സാങ്കേതിക ജോലികള്‍ : തിരുവനന്തപുരം ഡിവിഷനിലെ ട്രെയിന്‍ സര്‍വീസുകള്‍ക്ക് ചില ദിവസങ്ങളില്‍ നിയന്ത്രണം

Janayugom Webdesk
തിരുവനന്തപുരം
January 11, 2025 12:16 pm

സാങ്കേതിക ജോലികള്‍ നടക്കുന്നതിനാല്‍ ഈ മാസം 18 മുതല്‍ ചില ദിവസങ്ങളില്‍ തിരുവനന്തപുരം ഡിവിഷനില്‍ ട്രെയിന്‍ സര്‍വീസുകള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയതായി റെയില്‍വേ അറിയിച്ചു. ചില സര്‍വീസുകള്‍ പൂര്‍ണമായി റദ്ദാക്കുകയും ചിലത് വെട്ടിച്ചുരുക്കുകയും ചെയ്തു. എറണാകുളം ജംങ്ഷന്‍-ഷൊര്‍ണൂര്‍ സ്‌പെഷല്‍ സര്‍വീസ് (06018) 18, 25 തീയതികളില്‍ പൂര്‍ണമായി റദ്ദാക്കി.19ാം തിയതി റദ്ദാക്കിയ ട്രെയിനുകള്‍: ഷൊര്‍ണൂര്‍-എറണാകുളം ജംങ്ഷന്‍ സ്‌പെഷല്‍ സര്‍വീസ് (06017), ഗുരുവായൂര്‍— എറണാകുളം ജംങ്ഷന്‍ പാസഞ്ചര്‍ (06439),

കോട്ടയം-എറണാകുളം ജംങ്ഷന്‍ പാസഞ്ചര്‍ (06434).18, 25 ദിവസങ്ങളില്‍ ഭാഗികമായി റദ്ദാക്കിയത്: ചെന്നൈ എഗ്മൂര്‍-ഗുരുവായൂര്‍ എക്‌സ്പ്രസ് (16127) ചാലക്കുടിയില്‍ സര്‍വീസ് അവസാനിപ്പിക്കും. ചാലക്കുടിക്കും ഗുരുവായൂരിനും ഇടയില്‍ സര്‍വീസില്ല. ഇതേ ദിവസങ്ങളിലെ ചെന്നൈ സെന്‍ട്രല്‍— ആലപ്പുഴ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് (22639) പാലക്കാട് വരെയാകും സര്‍വീസ്. തിരുവനന്തപുരം സെന്‍ട്രല്‍— ഗുരുവായൂര്‍ എക്‌സ്പ്രസ് (16342) എറണാകുളം ജംങ്ഷന്‍ വരെയാകും സര്‍വീസ്.

കാരയ്ക്കല്‍— എറണാകുളം ജംങ്ഷന്‍ എക്‌സ്പ്രസ് (16187) പാലക്കാട്ട് സര്‍വീസ് അവസാനിപ്പിക്കും. മധുര- ഗുരുവായൂര്‍ എക്‌സ്പ്രസ് (16327) ആലുവ വരെയാകും സര്‍വീസ്.19, 26 തീയതികളില്‍ ഭാഗികമായി റദ്ദാക്കിയവ: ആലപ്പുഴ‑ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് (22640) വൈകിട്ട് 7.50നു പാലക്കാട്ടു നിന്നാകും സര്‍വീസ് തുടങ്ങുക. എറണാകുളം-കണ്ണൂര്‍ എക്‌സ്പ്രസ് (16305) തൃശൂരില്‍ നിന്നു രാവിലെ 7.16നു സര്‍വീസ് തുടങ്ങും. എറണാകുളത്തിനും തൃശൂരിനും ഇടയില്‍ രണ്ടു ദിവസവും സര്‍വീസില്ല. ഗുരുവായൂര്‍-തിരുവനന്തപുരം സെന്‍ട്രല്‍ എക്‌സ്പ്രസ് (16341) എറണാകുളം ജംങ്ഷനില്‍ നിന്നു രാവിലെ 5.20നാകും പുറപ്പെടുക. എറണാകുളം ജംങ്ഷന്‍-കാരയ്ക്കല്‍ എക്‌സ്പ്രസ് (16188) പാലക്കാട്ടു നിന്നു പുലര്‍ച്ചെ 1.40നാകും സര്‍വീസ് തുടങ്ങുക. 

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

January 15, 2025
January 15, 2025
January 15, 2025
January 15, 2025
January 15, 2025
January 15, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.