
തമിഴ്നാട്ടിലെ കുംഭകോണത്തിന് സമീപമുളള ക്ഷേത്രത്തിലെ പൂജാരി 13 വയസുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. 75 കാരനായ പൂജാരിയെ പോക്സോ വകുപ്പ് അടക്കം ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഹിന്ദു മത, ചാരിറ്റബിൾ എൻഡോവ്‌മെന്റ്‌സ് (എച്ച്ആർ & സിഇ) വകുപ്പിന്റെ നിയന്ത്രണത്തിലുള്ള തിരുവലഞ്ചുഴിയിലെ ഒരു ക്ഷേത്രത്തിൽ കഴിഞ്ഞ മാസമാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു.
ക്ഷേത്രത്തിലെ മുഖ്യ പൂജാരിയായി വർഷങ്ങളായി സേവനമനുഷ്ഠിച്ചു വന്നിരുന്ന വിശ്വനാഥ അയ്യർ എന്ന പ്രതിയാണ് കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. സെപ്റ്റംബർ 8 ന് കുട്ടി കുടുംബത്തോടൊപ്പം ക്ഷേത്ര ദർശനത്തിന് എത്തിയിരുന്നു. തുടർന്ന് വഴിപാട് നടത്താനായി ഒറ്റയ്ക്ക് പോയപ്പോഴായിരുന്നു പൂജാരിയുടെ അതിക്രമം.
പൊലീസ് നടത്തിയ അന്വേഷണത്തിൽ സംഭവം സത്യമാണെന്ന് തെളിയുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.