നിർഭയ കേസിലെ നാല് പ്രതികളേയും മാർച്ച് 20‑ന് തൂക്കിലേറ്റാൻ പുതിയ മരണ വാറണ്ട്. ഡൽഹി പട്യാല ഹൗസ് കോടതിയാണ് പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ചത്. മാർച്ച് 20‑ന് പുലർച്ചെ 5.30നാണ് പ്രതികളെ തൂക്കിലേറ്റേണ്ടത്. പ്രതികളായ മുകേഷ്, വിനയ്, പവൻ ഗുപ്ത, അക്ഷയ് എന്നിവരുടെയെല്ലാം ദയാഹർജികൾ രാഷ്ട്രപതി തള്ളിയ സാഹചര്യത്തിൽ മാർച്ച് ഇരുപതിന് തന്നെ പ്രതികളെ തൂക്കിലേറ്റാനാണ് എല്ലാ സാധ്യതയും. നിലവിൽ പ്രതികൾ നൽകിയ ഹർജികളും അപേക്ഷകളും ഒരു കോടതിക്ക് മുന്നിലും ഇല്ല.
ജനുവരി ഏഴിന് പ്രതികളെ തൂക്കിലേറ്റാനാണ് ആദ്യം മരണവാറണ്ട് ഉണ്ടായിരുന്നത്. ദയാഹർജികളും മറ്റും പരിഗണനയിലുള്ളത് കാരണം ഇതിന് ശേഷം രണ്ട് തവണ വീണ്ടും മരണ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. മാർച്ച് മൂന്നിന് തൂക്കിലേറ്റാനായിരുന്നു അവസാന മരണവാറണ്ട്. എന്നാൽ പവൻ ഗുപ്തയുടെ ദയാഹർജി രാഷ്ട്രപതിയുടെ പരിഗണനയിലുള്ളതിനാൽ ഇത് മാറ്റിവെക്കുകയായിരുന്നു. പവൻഗുപ്തയുടെ ദയാഹർജി ബുധനാഴ്ച രാഷ്ട്രപതി തള്ളുകയുണ്ടായി.
updating…
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.