20 April 2024, Saturday

ശാരദ ഗ്രൂപ്പിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി

Janayugom Webdesk
ന്യൂഡൽഹി
April 22, 2022 9:00 pm

നിക്ഷേപകരെ കബളിപ്പിച്ച് അനധികൃത സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് അസമിലെ ശാരദ ഗ്രൂപ്പ് ഓഫ് കമ്പനിയുടെ 6.28 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. 2002 ലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം പ്രകാരമാണ് സ്വത്തുക്കൾ കണ്ടുകെട്ടിയത്.

വിവിധ കമ്പനികൾക്കെതിരെ ഐപിസി സെക്ഷൻ 120 ബി (ക്രിമിനൽ ഗൂഢാലോചന), സെക്ഷൻ 420 (വഞ്ചന) എന്നിവ പ്രകാരം വിവിധ നിയമ നിർവഹണ ഏജൻസികൾ സമർപ്പിച്ച പ്രഥമ വിവര റിപ്പോർട്ടുകളുടെയും കുറ്റപത്രങ്ങളുടെയും അടിസ്ഥാനത്തിലാണ് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണം ആരംഭിച്ചത്.

ഇഡിയുടെ അന്വേഷണത്തിൽ ശാരദ ഗ്രൂപ്പിന്റെ വിവിധ കമ്പനികൾ പണം വെളുപ്പിക്കുന്നതിനായി വിവിധ ജംഗമ, സ്ഥാവര സ്വത്തുക്കളിൽ നിക്ഷേപിച്ചതായി കണ്ടെത്തി.

Eng­lish sum­ma­ry; The assets of the Shar­da Group were confiscated

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.