ഗണപതിയുടെ വിഗ്രഹങ്ങൾ നിമജ്ജനം ചെയ്യുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. സംഭവം നടന്ന് 32 മണിക്കൂറുകൾക്ക് ശേഷമാണ് മൃതദേഹം കണ്ടെടുത്തത്. വിജയ് പാട്ടീലി (21)ന്റെ മൃതദേഹം വെർസോവയിലെ കടലിൽ നിന്ന് കണ്ടെടുത്തതായി പൊ ലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം ഉണ്ടായത്. പാട്ടീലിനൊപ്പം 18ഉം 20ഉം വയസുള്ള മറ്റ് രണ്ട് ചെറുപ്പക്കാരെയും കാണാതായിരുന്നു. ഗണേശ വിഗ്രഹ നിമജ്ജനത്തിനായി ഞായറാഴ്ച രാത്രിയിൽ വെർസോവ ജെട്ടിയിൽ മൊത്തം അഞ്ച് യുവാക്കളാണ് കടലിൽ പ്രവേശിച്ചത്. ഒഴുക്കില്‍പ്പെട്ട രണ്ടുപേരെ നാട്ടുകാർ രക്ഷപ്പെടുത്തിയിരുന്നു. മറ്റ് മൂന്ന് പേരെ കാണാതാകുകയായിരുന്നു.
English summary: The body of a missing person was also found while immersing the idols of Lord Ganesha
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.