കടമറ്റത്ത് ഭാര്യയെയും മകളെയും വെട്ടിപ്പരിക്കേൽപിച്ച് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. കൊല്ലം സ്വദേശി ഭാഗ്യരാജാണ്(51) മരിച്ചത്. ഭാര്യ മിനി(45), മകൾ ശ്രീലക്ഷ്മി(23) എന്നിവരെ വെട്ടിപ്പരിക്കേൽപിച്ച ശേഷമാണ് ഇയാൾ തൂങ്ങിമരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. കുടുംബ കലഹമാണ് ഗൃഹനാഥനെ ഈ ക്രൂരതയിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.
മകളുടെ കല്യാണാലോചനയുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനിടെയാണ് ഭാഗ്യരാജ് കത്തിയെടുത്ത് മകളെ കൊലപ്പെടുത്താൻ ശ്രമിച്ചത്. മകൾക്ക് കാലിൽ കുത്തേറ്റു. മകളെ ആക്രമിക്കുന്നത് തടയാനുള്ള ശ്രമത്തിനിടെയാണ് അമ്മയുടെ കൈക്ക് പരിക്കേറ്റത്. ഇവർ ചികിത്സക്കായി കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോയ സമയത്താണ് ഭാഗ്യരാജ് ആത്മഹത്യ ചെയ്യുന്നത്. കൊല്ലം സ്വദേശികളായ ഇവർ ഏറെ നാളായി കടമറ്റത്ത് വാടകക്ക് താമസിക്കുകയാണ്. പുത്തൻകുരിശ് പൊലീസ് നടപടി സ്വീകരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.