രാത്രി വീട്ടിൽ അതിക്രമിച്ച് കയറി വിദ്യാർത്ഥിനിയെ മർദിച്ച് പരിക്കേൽപ്പിക്കുകയും വീട് ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ അറസ്റ്റിലായ പ്രതികൾ റിമാഡിൽ. മാങ്ങാട്ടിടം സ്വദേശി എം പി സിജിത്ത്(45), സഹോദരൻ എം പി സുബിൻ(43) എന്നിവരെയാണ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി റിമാൻഡ് ചെയ്തത്. ശനിയാഴ്ച പുലർച്ച ഒരു മണിയോടെയാണ് സംഭവം.
പ്രതികളുടെ സഹോദരി സീനയുടെ വീട്ടിലാണ് ആക്രമണം നടന്നത്. മാരകായുധങ്ങളുമായി വീട്ടിലെത്തിയ സംഘം വീട്ടിൽ അതിക്രമം നടത്തിയ ശേഷം സീനയുടെ മകൾ എം പി റാഷയെ ആക്രമിച്ചെന്നാണ് പരാതി. ആക്രമണത്തിൽ വീടിന്റെ ജനലുകളും വാതിലും തകർന്നിട്ടുണ്ട്. സിജിത്തിന്റെ ഭാര്യ റോജിമ ഉൾപ്പെടെ മൂന്നു പേർക്കെതിരെയാണ് കൂത്തുപറമ്പ് പൊലീസ് കേസെടുത്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.