18 April 2024, Thursday

എൽജെപി ഇനി രണ്ടു പേരുകളിൽ

Janayugom Webdesk
പട്ന
October 5, 2021 9:28 pm

ലോക് ജനശക്തി പാർട്ടി (എൽജെപി) ഭിന്നതകളെ തുടർന്ന് ഇനി രണ്ടു പേരുകളിൽ അറിയപ്പെടും. ചിരാഗ് പാസ്വാൻ പക്ഷവും ചിരാഗിന്റെ അമ്മാവനായ പശുപതി പരസ് പക്ഷവും ഇനി ലോക്ജനശക്തി പാർട്ടിയെന്ന് അറിയപ്പെടില്ല.ചിരാഗ് പാസ്വാൻ പക്ഷം ലോക് ജനശക്തി പാർട്ടി (രാം വിലാസ്), പശുപതി പക്ഷം രാഷ്ട്രീയ ലോക് ജനശക്തി പാർട്ടിയെന്നും അറിയപ്പെടും. 

ഇരുപാർട്ടികൾക്കും തെരഞ്ഞെടുപ്പ് കമ്മിഷൻ ചിഹ്നവും അനുവദിച്ചു. ലോക് ജനശക്തി പാർട്ടി (രാം വിലാസ്)ക്ക് ഹെലികോപ്റ്ററും രാഷ്ട്രീയ ലോക് ജനശക്തി പാർട്ടിക്ക് തയ്യൽ മെഷീനുമാണ് ചിഹ്നമായി അനുവദിച്ചിരിക്കുന്നത്. ഇത് തെരഞ്ഞെടുപ്പ് കമ്മിഷൻ ബിഹാർ ചീഫ് ഇലക്ട്രൽ ഓഫിസറെ അറിയിച്ചു.എൽജെപി നേതാവ് രാംവിലാസ് പാസ്വാൻ അന്തരിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. മകൻ ചിരാഗ് പാസ്വാനും രാംവിലാസിന്റെ സഹോദരൻ പശുപതി പരസും പാർട്ടിയുടെ ഔദ്യോഗിക നേതൃത്വം വേണമെന്ന ആവശ്യവുമായി തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരുന്നു.തുടർന്ന് ഒക്ടോബർ 30ന് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കേ ഇരുകൂട്ടരും ഒദ്യോഗിക ചിഹ്നത്തിന്റെ പേരിൽ തർക്കമുണ്ടാക്കുകയും ചെയ്തു. ഇതോടെയാണ് രണ്ടുകൂട്ടർക്കും പുതിയ പേര് നൽകുകയും ചിഹ്നം അനുവദിക്കുകയും ചെയ്തത്. പാർട്ടി പിളർന്നതോടെ ചിരാഗ് പാസ്വാനും അമ്മാവൻ പശുപതി പരസും നേർക്കുനേർ ഇനിമുതൽ തെരഞ്ഞെടുപ്പിനെ നേരിടും.
eng­lish summary;The Lok Jan­shak­ti Par­ty (LJP) will be known by two more names due to differences
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.