ജനുവരി 8 ന് ഇറാഖി എയർ ബേസിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ തലച്ചോറിനു ക്ഷതം സംഭവിച്ചവരുടെ എണ്ണം 64 ആയതായി ജനുവരി 30ന് പെന്റഗൺ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ജനുവരി 3ന് ജനറൽ കാസിം സൊലൈമാനിയെ ഡ്രോൺ ഉപയോഗിച്ചു വധിച്ചതിനു പ്രതികാരമായിട്ടാണ് ഇറാഖിലെ അൽ ആസാദ് എയർ ബേസിൽ ഇറാൻ മിസൈൽ അക്രമണം നടത്തിയത്. മിസൈൽ ആക്രമണത്തിൽ ആർക്കും പരുക്കേറ്റില്ല എന്ന പ്രസ്താവന ഒരാഴ്ചയ്ക്കുശേഷം പെന്റഗൺ തിരുത്തി. 11 പേർക്ക് തലച്ചറിന് ക്ഷതം സംഭവിച്ചതായി ആദ്യം സ്ഥിരീകരിച്ചു.
ജനുവരി 24ന് പരുക്കേറ്റവരുടെ എണ്ണം 34 ആണെന്ന് പ്രസ്താവനയിറക്കി. ജനുവരി 28 ന് വീണ്ടും പ്രസ്താവന ഇറക്കിയതിൽ സംഖ്യ 50 ആയി ഉയർന്നു. ഏറ്റവും ഒടുവിൽ ജനുവരി 30 വ്യാഴാഴ്ചയാണ് 64 പേർക്ക് പരുക്കേറ്റതായി പെന്റഗൺ വ്യക്തമാക്കിയത്.
പരുക്കേറ്റ 64 പേരിൽ 39 പേർ തിരികെ സർവീസിൽ പ്രവേശിച്ചുവെന്നും 21 പേരെ കൂടുതൽ പരിശോധനയ്ക്കായി ജർമനിയിലേക്ക് അയച്ചുവെന്നും പെന്റഗൺ വെളിപ്പെടുത്തി. പ്രസിഡന്റ് ട്രംപ് സൈനികരുടെ സ്ഥിതിയെ കുറിച്ചു സസൂഷ്മം നിരീക്ഷിച്ചു വരികയാണെന്ന് ഡിഫൻസ് സെക്രട്ടറി മാർക്ക് എസ്പർ പറഞ്ഞു. വിദഗ്ധ ചികിത്സക്കു ശേഷം സർവീസിൽ തിരിച്ചെത്തുന്നതിനു സൈനീകർക്ക് കഴിയട്ടെ എന്ന് ആശംസിക്കുകയും ചെയ്തതായി എസ്പേർ അറിയിച്ചു.
English summary: The Pentagon says Iran’s missile attack has increased the number of people with brain damage
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.