25 March 2025, Tuesday
KSFE Galaxy Chits Banner 2

Related news

February 10, 2025
June 25, 2024
June 24, 2024
June 24, 2024
June 21, 2024
June 19, 2024
February 12, 2024
April 20, 2023
March 16, 2023
February 8, 2023

നിയമസഭയില്‍ ബജറ്റിന്‍ മേലുള്ള പൊതുചര്‍ച്ചയ്ക്ക് ഇന്ന് തുടക്കമാകും

Janayugom Webdesk
തിരുവനന്തപുരം
February 10, 2025 9:28 am

നിയമസഭയില്‍ ബജറ്റിന്‍മേലുള്ള പൊതു ചര്‍ച്ചയ്ക് ഇന്ന് തുടക്കമാകും. വകുപ്പ് തിരിച്ചുള്ള ചര്‍ച്ചയാകും നടക്കുക.ഭൂമി തരംമാറ്റം,ആശാവര്‍ക്കര്‍മാരുടെ വേതനം എന്നിവ സംബന്ധിച്ചുള്ള കാര്യങ്ങള്‍ ശ്രദ്ധ ക്ഷണിക്കലായി സഭയില്‍ ഉയര്‍ന്നുവരും.അതേ സമയം സഭ പ്രക്ഷുബ്ധമാക്കാനുള്ള നീക്കങ്ങളും പ്രതിപക്ഷം തുടരും .അതേസമയം കേരള സര്‍ക്കാര്‍ ലക്ഷ്യമാക്കിയിട്ടുള്ള നവകേരള നിര്‍മ്മാണത്തിന് ആവേശകരമായ പുതിയ കുതിപ്പു നല്‍കാന്‍ പോരുന്ന ക്രിയാത്മക ഇടപെടലാണ് കേരളത്തിന്റെ ഈ വാര്‍ഷിക പൊതുബജറ്റ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു.

കേന്ദ്രസര്‍ക്കാരിന്റെ കടുത്ത സാമ്പത്തിക വിവേചനങ്ങള്‍ക്കിടയിലും കഠിന പരിശ്രമങ്ങളിലൂടെ കേരളത്തിന്റെ വികസനത്തെയും കേരളീയരുടെ ജീവിതക്ഷേമത്തെയും ശക്തിപ്പെടുത്തി മുമ്പോട്ടു കൊണ്ടുപോവുന്ന സമീപനമാണ് 2025–26 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റില്‍ കേരളം സ്വീകരിച്ചിട്ടുള്ളത്.ഹ്രസ്വകാലാടിസ്ഥാനത്തിലുള്ള ക്ഷേമ ആശ്വാസങ്ങള്‍ക്കും ദീര്‍ഘ കാലാടിസ്ഥാനത്തിലുള്ള വികസനത്തിനും ഒരു പോലെ ഊന്നല്‍ നല്‍കുന്നു. ജനജീവിതത്തെ ഞെരുക്കാതെ വിഭവ സമാഹരണം നടത്തുന്നു.

വിഭവ സമാഹരണത്തിനായി പുതിയ മേഖലകള്‍ കണ്ടെത്തുന്നു.കേരളത്തിന്റെ സമസ്ത മേഖലകളെയും വികസനോന്മുഖമായി സ്പര്‍ശിക്കുന്നതും സമതുലിതമായ ഉണര്‍വ് എല്ലാ മേഖലകളിലും ഉറപ്പാക്കുന്നതുമായ ബജറ്റാണിത്. സമഗ്ര വികസനത്തിനായുള്ള കേരളത്തിന്റെ സാമ്പത്തിക രേഖയാണിത്. അവകാശപ്പെട്ടതു നിഷേധിക്കുന്നതിലൂടെ കേരളത്തെ സാമ്പത്തികമായി ഞെരുക്കിക്കളയാമെന്നു കരുതുന്ന രാഷ്ട്രീയ നിലപാടുകളെ ബദല്‍ വിഭവസമാഹരണത്തിന്റെ വഴികള്‍ കണ്ടെത്തി കേരളം അതിജീവിക്കും എന്നതിന്റെ പ്രത്യാശാ നിര്‍ഭരമായ തെളിവുരേഖ കൂടിയാണ് ഈ ബജറ്റ് എന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.