28 March 2024, Thursday

കസാക്കിസ്ഥാനില്‍ സ്ഥിതിഗതികള്‍ രൂക്ഷം; മുന്‍ ആഭ്യന്തരസുരക്ഷാ മേധാവിയെ അറസ്റ്റ് ചെയ്തു

Janayugom Webdesk
അല്‍മാട്ടി
January 9, 2022 7:10 pm

ഇന്റര്‍നെറ്റ്, വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ കസാക്കിസ്ഥാനിലെ യഥാര്‍ത്ഥ ചിത്രങ്ങള്‍ ലഭിക്കാന്‍ താമസമെടുക്കുമെങ്കിലും സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭവും സൈന്യത്തിന്റെ അടിച്ചമര്‍ത്തല്‍ ശ്രമങ്ങളും രാജ്യത്ത് തുടരുന്നതായാണ് റിപ്പോര്‍ട്ട്.

അതിനിടെ മുൻ ആഭ്യന്തരസുരക്ഷാമേധാവി കരീം മസിമോവിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. പ്രക്ഷോഭകർക്കെതിരെ വെടിയുതിർത്തതിന് പിന്നാലെയാണ് കരിം മസിമോവിനെ അറസ്റ്റ് ചെയ്തത്. ദേശീയ സുരക്ഷ കമ്മിറ്റിയാണ് (കെഎൻബി) ഇക്കാര്യം അറിയിച്ചത്.

കസാക്കിസ്ഥാന്റെ സ്ഥാപക പ്രസിഡന്റ് നൂർസുൽത്താൻ നാസർബയേവിന്റെ അടുത്ത അനുയായിയായിരുന്നു കരിം. 26 പ്രക്ഷോഭകരെയാണ് സുരക്ഷ സൈന്യം വധിച്ചത്. ഏറ്റുമുട്ടലിൽ 18 പൊലീസുകാരും കൊല്ലപ്പെട്ടിരുന്നു. ഒരാഴ്ചയോളമായി തുടരുന്ന പ്രക്ഷോഭത്തിൽ 4,400 പേരെ അറസ്റ്റ് ചെയ്തു. ഇന്ധന വിലവർധനക്കെതിരായ പ്രതിഷേധമാണ് രക്തരൂഷിത പ്രക്ഷോഭത്തിലേക്ക് നീങ്ങിയത്.

eng­lish sum­ma­ry; The sit­u­a­tion in Kaza­khstan is dire

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.