19 April 2024, Friday

Related news

March 11, 2024
March 2, 2024
January 29, 2024
December 22, 2023
December 10, 2023
October 7, 2023
September 22, 2023
August 31, 2023
August 28, 2023
August 12, 2023

സംസ്ഥാനം മൂന്നാം തരംഗത്തില്‍: കോവിഡ് വ്യാപനം തടയേണ്ടത് ഓരോ വ്യക്തിയുടെയും ആവശ്യവും ഉത്തരവാദിത്വവുമെന്നും ആരോഗ്യമന്ത്രി

Janayugom Webdesk
January 19, 2022 12:31 pm

സംസ്ഥാനം കോവിഡിന്റെ മൂന്നാം തരംഗത്തിലെന്ന് ആരോഗ്യമന്ത്രി  വീണ ജോര്‍ജ്. ഒമിക്രോണ്‍ ഡെല്‍റ്റ വൈറസിനെക്കാള്‍ തീവ്രത കുറഞ്ഞതാണ്. അതേസമയം ഒമിക്രോണിനെ ജാഗ്രത കുറച്ചു കാണുന്ന നടപടി ആശാവഹമല്ല. അത്തരത്തില്‍ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കും. കോവിഡ് വ്യാപനം തടയേണ്ടത് ഓരോ വ്യക്തിയുടെയും ആവശ്യവും ഉത്തരവാദിത്വവുമാണെന്നും മന്ത്രി പറഞ്ഞു.

കോവിഡ് മൂന്നാം തരംഗത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ തീ വ്ര വ്യാപനം ഉണ്ടായി. ഡെൽറ്റ , ഒമിക്രോൺ വകഭേദങ്ങൾ വ്യാപനത്തിനു കാരണമാകുന്നുണ്ട്. ഡെൽറ്റ യേക്കാൾ തീവ്രത കുറഞ്ഞതാണ് ഒമി ക്രോൺ വകഭേദം എങ്കിലും അവഗണിക്കരുത്.  ഒമിക്രോൺ വളരെ വേഗം പടരുന്ന വൈറസ് അതുകൊണ്ടു തന്നെ N95 മാസ്ക് ഉപയോഗിക്കണം , സാമൂഹ്യ അകലം കർശ്ശനമായി പാലിക്കണം , സ്ഥാപനങ്ങൾ ക്ലസ്റ്റർ രൂപപ്പെടുന്നത് ഒഴിവാക്കണം. പൊതു ജനങ്ങൾ ആശുപത്രി സന്ദർശനം ഒഴിവാക്കണം.  ഇ‑സഞ്ജീവനി സേവനം സ്വീകരിക്കണം. ആരോഗ്യ പ്രവർത്തകർ നിർബ്ബന്ധമായും ബൂസ്റ്റർ ഡോസുകൾ സ്വീകരിക്കണം.  നിലവില്‍ 3107 ഐ സി യു ബെഡുകൾ ഉണ്ട്.  8583ഓക്സിജൻ കിടക്കകൾ സജ്ജമാണെന്നും മന്ത്രി പറഞ്ഞു.

CFLTCകൾ സജ്ജമാക്കുന്നതിന് നിർദ്ദേശം നല്കി. ഓക്സിജൻ സംഭരണശേഷി വർദ്ധിപ്പിക്കും. മരുന്നു ലഭ്യതക്കെതിരെ തെറ്റായ വാർത്ത പ്രചരിക്കുന്നുണ്ട്. മരുന്നു ക്ഷാമം സംസ്ഥാനത്ത് ഇല്ല. ഹോം — കെയർ പ്രത്യേകം ശ്രദ്ധിക്കണം എന്നും മന്ത്രി

അഞ്ഞൂറിലധികം കുട്ടികൾ പഠിക്കുന്ന സംസ്ഥാനത്തെ എല്ലാ സ്കൂളുകളും വാ ക്സി നേ ഷൻ കേന്ദ്രങ്ങൾ ആക്കി മാറ്റി എന്ന് മന്ത്രി വീണ ജോർജ് പറഞ്ഞു. കുട്ടികളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചിട്ടുള്ളത്. ഒരാഴ്ച കൊണ്ട് യജ്ഞം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

 

Eng­lish Sum­ma­ry: The state is in the third wave, says the health minister

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.