ന്യൂഡൽഹി: രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ ശക്തിപ്പെടുബോൾ പൗരത്വ ഭേദഗതി നിയമത്തെ ചോദ്യം ചെയ്തുള്ള അറുപതോളം ഹർജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ്. എ ബോബ്ഡെ അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുക. ജസ്റ്റിസുമാരായ ബി. ആർ. ഗവായ്, സൂര്യകാന്ത് എന്നിവരാണ് ബെഞ്ചിലെ മറ്റംഗങ്ങൾ.
ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ്, കേരള മുസ്ലീം ജമാഅത്ത്, ജയറാം രമേഷ്, രമേശ് ചെന്നിത്തല, ടി. എൻ പ്രതാപൻ, ഡി. വൈ. എഫ്. ഐ, ലോക് താന്ത്രിക് യുവജനതാദൾ, എസ്. ഡി,. പി. ഐ, ഡി. എം. കെ, അസദുദ്ദീൻ ഒവൈസി എന്നിവരാണ് പ്രധാന ഹർജിക്കാർ.
പൗരത്വ ഭേദഗതിയിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം ചെന്നൈയിലും വ്യാപക അക്രമങ്ങൾ ഉണ്ടായിരുന്നു. മദ്രാസ് സർവകലാശാല തിങ്കളാഴ്ച വരെ അടച്ചു. മദ്രാസ് ഐ. ഐ. ടി വിദ്യാർത്ഥികൾ അനിശ്ചിതകാല സമരത്തിന് ആഹ്വാനം നൽകി. അതേസമയം, പൗരത്വനിയമത്തിനെതിരെ സമരം ചെയ്ത ഡൽഹിയിലെ ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിലെ വിദ്യാർത്ഥികൾക്ക് നേരെയുള്ള പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച നടത്തിയ റാലി അക്രമാസക്തമായിരുന്നു.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.