മധ്യപ്രദേശിലെ ദേവാസിലെ മാതാ ടെക്രി ക്ഷേത്രത്തിൽ പൂജാരിയെ 30 അംഗ സംഘം മർദിച്ചു. ക്ഷേത്രം അടച്ചതിനാൽ അകത്തേക്ക് പ്രവേശിക്കാൻ അനുവദിക്കാത്തതിനെ തുടർന്നാണ് മർദനം. വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയായ ജിതു രഘുവംശി എന്നയാളാണ് ആക്രമണത്തിന് പിന്നില്‍. 10 കാറുകളിലായെത്തിയ സംഘം പൂജാരിയെ മർദിച്ച് ക്ഷേത്രത്തിലേക്ക് കടക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് ക്ഷേത്ര പരിസരത്തുള്ള കാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.