രണ്ട് വര്‍ഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷം ഷാര്‍ജയിലെ ജോലിസ്ഥലത്തുനിന്ന് അവധിയ്ക്ക് മടങ്ങിയ യുവാവ് വിമാനത്താവളത്തില്‍വച്ച് മരിച്ചു. തിരൂർ വെട്ടം പടിയം പരേതനായ വെട്ടത്തിങ്കര അപ്പുവിന്റെ മകൻ വിനോജ് (38) ആണ് മരിച്ചത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ കോവിഡ് പരിശോധന നടത്തുന്നതിനിടെയാണ് കുഴഞ്ഞുവീണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 6.30 നാണ് ഷാർജയിൽ നിന്നും വിനോജ് അവധിയിൽ കരിപ്പൂരിലെത്തിയത്.
വിമാനത്താവളത്തിനുള്ളിൽ ക്യു നിൽകുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഷാര്‍ജയില്‍ ഇലക്ട്രീഷ്യനായി ജോലിനോക്കുകയായിരുന്നു വിനോജ്.
പിന്നീട് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തി വൈകിട്ട് വീട്ടുവളപ്പിൽ സംസ്കരിച്ചു. മാതാവ്: ദേവകി. ഭാര്യ: സൗമ്യ. മകൾ: സ്വാതി. സഹോദരങ്ങൾ: ബിനീഷ്, വിബിന, വിജിന.
English Summary: The young man, who was on leave after a two — year wait, collapsed and died at the airport during a checkpoint
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.