22 March 2025, Saturday
KSFE Galaxy Chits Banner 2

Related news

January 30, 2025
May 2, 2024
December 22, 2023
December 10, 2023
August 31, 2023
August 12, 2023
August 4, 2023
July 1, 2023
May 10, 2023
April 21, 2023

കേരളത്തിൽ ജനുവരി അവസാനം കോവിഡ് മൂന്നാം തരംഗം

Janayugom Webdesk
ന്യൂഡല്‍ഹി
December 27, 2021 10:52 pm

കേരളത്തിൽ കോവിഡ് മൂന്നാം തരംഗം ജനുവരി അവസാനത്തോടെ എത്താൻ സാധ്യതയെന്ന് മുന്നറിയിപ്പുണ്ട്. ഡെൽറ്റ വൈറസിനേക്കാൾ മൂന്നു മുതൽ അഞ്ച് ഇരട്ടി വരെ വ്യാപനശേഷിയുള്ള ഒമിക്രോൺ വൈറസിന്റെ വ്യാപനം കോവിഡ് ബാധിതരുടെ എണ്ണം വർധിപ്പിക്കാൻ സാധ്യതയുണ്ട്. ഇത്തരം സാഹചര്യങ്ങളെ നേരിടാനുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്ന് അവലോകന യോഗത്തിൽ മുഖ്യമന്ത്രി നിർദേശിച്ചു.

സംസ്ഥാനത്ത് ആകെ 57 ഒമിക്രോൺ കേസുകളാണ് ഇന്നലെ വരെ റിപ്പോർട്ട് ചെയ്തത്. രോഗികളുടെ എണ്ണം കൂടുതലുള്ള തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ കൂടുതൽ ജനിതക വിശകലനം നടപ്പിലാക്കും. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി നടപ്പിലാക്കാനുള്ള ചുമതല ജില്ലാ കളക്ടര്‍മാര്‍ക്ക് നല്‍കി.

കേന്ദ്ര സർക്കാർ നിർദേശപ്രകാരം അർഹരായവർക്ക് ബൂസ്റ്റർ ഡോസും 15 മുതൽ 18 വരെയുള്ള കുട്ടികൾക്ക് വാക്സിനും ജനുവരി മൂന്ന് മുതൽ നൽകാനുള്ള ക്രമീകരണം ഒരുക്കണമെന്ന് മുഖ്യമന്ത്രി ആരോഗ്യവകുപ്പിന് നിർദേശം നൽകി. കുട്ടികൾക്ക് വാക്സിന്‍ നൽകുന്നതിനു പുറമേ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും, 60 വയസിന് മുകളിലുള്ള രോഗാതുരരായവർക്കും ബൂസ്റ്റർ ഡോസ് നൽകാനാണ് കേന്ദ്ര സർക്കാരിന്റെ നിർദേശം. സംസ്ഥാനത്ത് 98 ശതമാനം ആളുകൾ ആദ്യ ഡോസ് വാക്സിനും, 77 ശതമാനം ആളുകൾ രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചിട്ടുണ്ട്. രണ്ടാം ഡോസ് വാക്സിനേഷൻ എത്രയും വേഗം പൂർത്തീകരിക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി വിദ്യാഭ്യാസ മന്ത്രി, ചീഫ് സെക്രട്ടറി ബന്ധപ്പെട്ട സെക്രട്ടറിമാർ എന്നിവരുടെ യോഗം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരാനും തീരുമാനമായി.

Eng­lish Sum­ma­ry: Third wave at the end of January

You may like this video also

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

March 22, 2025
March 22, 2025
March 22, 2025
March 22, 2025
March 22, 2025
March 22, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.