മെൽബൺ: സ്വർണ്ണമെന്ന് കരുതി കോടി കണക്കിന് വർഷങ്ങൾ പഴക്കമുള്ള അപൂർവ്വ ഉൽക്കാശില വർഷങ്ങളോളം സൂക്ഷിച്ചു. 2015ല്‍ ഡേവിഡ് ഹോള്‍ എന്നയാള്‍ക്കാണ് ഏറെ വിശിഷ്ടമായ ഈ കല്ല് ലഭിച്ചത്. മെല്‍ബണിന് സമീപമുള്ള മേരിബറോ റീജിയണല്‍ പാര്‍ക്കില്‍ നിന്നാണ് ഉൽക്കശില ലഭിച്ചത്. മഞ്ഞ നിറത്തിലുള്ള കളിമണ്ണിനോട് ചേര്‍ന്ന് കിടന്ന ഈ കല്ലിനുള്ളില്‍ സ്വര്ണക്കട്ടിയുണ്ടാകുമെന്ന് അദ്ദേഹം കരുതി. വീട്ടില്‍ കൊണ്ട് വന്ന് ഗ്രൈന്‍ഡര്‍, ഗ്രില്ല്, ഇരുമ്ബ് ചുറ്റിക തുടങ്ങിയ ഉപകരണങ്ങള്‍ ഉപയോഗിച്ച് കല്ല് പൊട്ടിക്കുവാന്‍ അദ്ദേഹം പരിശ്രമിച്ചുവെങ്കിലും പരാജയമായിരുന്നു ഫലം. പിന്നീട് ആസിഡില്‍ മുക്കിവച്ചു. എന്നാല്‍ അദ്ദേഹം വീണ്ടും പരാജയപ്പെട്ടു.
വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത് ഉല്‍ക്ക ശിലയാണെന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടത്. 17 കിലോ ഭാരമുണ്ട് ഈ ശിലയ്ക്ക്. വലിയ തോതില്‍ ഇരുമ്ബിന്റെ അംശം അടങ്ങിയിരിക്കുന്ന ശിലയുടെ കുറച്ചു ഭാഗമെങ്കിലും പൊട്ടിക്കുവാന്‍ സാധിച്ചത് ഡയമണ്ട് ഉപയോഗിച്ചാണ്. ഓസ്ട്രേലിയയിലെ വിക്ടോറിയയില്‍ നിന്നും കണ്ടെത്തിയ 17 അപൂര്‍വയിനം ഉല്ക്കകളില് ഒന്നാണ് ഇത്. കാര്‍ബണ്‍ ഡേറ്റിംഗ് അനുസരിച്ച് ഇത് ഭൂമിയില്‍ വീണിട്ട് 100 മുതല്‍ ആയിരം വര്‍ഷം വരെയാകാമെന്നാണ് ശാസ്ത്രലോകം വ്യക്തമാക്കുന്നത്.
‘you may also like this video’