അഖിൽ ഭാരതീയ അഖാഡ പരിഷത്ത് തലവൻ നരേന്ദ്ര ഗിരി മരണവുമായി ബന്ധപ്പെട്ട് ശിഷ്യനുൾപ്പെടെ അദ്ദേഹവുമായി അടുത്ത് ബന്ധമുള്ള മൂന്ന് പേരെ അറസ്റ്റ് ചെയ്തു. നരേന്ദ്ര ഗിരിയുടെ വിശ്വസ്തനും അടുത്ത സഹായിയുമായിരുന്ന ആനന്ദ് ഗിരി അദ്ദേഹത്തിനോടൊപ്പം താമസിച്ച സന്ദീപ് തിവാരി ആദി തിവാരി എന്നിവരെയാണ് ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിലെടുത്തുത്.
ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ തിങ്കളാഴ്ച വൈകിട്ടോടെയാണ് അദ്ദേഹത്തെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്നും ആത്മഹത്യ കുറിപ്പും കണ്ടെത്തിയിരുന്നു. അദ്ദേഹം വളരെ മാനസിക സംഘർഷത്തിലായിരുന്നുവെന്നും തന്റെ മരണത്തിന് ശേഷം ശിക്ഷ്യന്മാർ ആശ്രമം നടത്തണമെന്ന് ആത്മഹത്യ കുറിപ്പില്‍ പഞ്ഞതായി പൊലീസ് ഉദ്യോഗസ്ഥൻ കെ പി സിങ് പറഞ്ഞു. അതേസമയം ശിഷ്യരിലൊരാളായ ആനന്ദ് ഗിരി മാനസികമായി പീഡിച്ചിരുന്നതായി കുറിപ്പിൽ പരാമർശമുണ്ടെന്നും പ്രയാഗ്രാജ് ഐജി മാധ്യമങ്ങളോട് വ്യക്തമാക്കി. എന്നാല്‍ ചില തർക്കങ്ങളെത്തുടർന്ന് ആനന്ദ് ഗിരിയെ ഒരു വർഷം മുൻപ് മഠത്തിൽനിന്ന് പുറത്താക്കിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
English summary: Three arrested in Narendra Giri’s suicide
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.